കോട്ടയം സമരവേദികളിലും മുന്‍നിരയില്‍
Monday, July 21, 2025 11:22 PM IST
കോട്ടയം: പാര്‍ട്ടി സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ കോട്ടയം ജില്ലയുമായി നിരന്തരം ബന്ധപ്പെട്ട നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍. കര്‍ഷക തൊഴിലാളി നേതാവായിരിക്കെ ആര്‍ ബ്ലോക്കിലെയും അപ്പര്‍ കുട്ടനാട്ടിലെയും കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാനും സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും പലതവണ എത്തിയിട്ടുണ്ട്.

പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും കോട്ടയത്ത് എത്തിയിരുന്നു. കെ.കെ. ജോസഫ്, എം.ജെ. ജേക്കബ്, വി.കെ. ഗോപിനാഥന്‍, തമ്പി പൊടിപാറ, എം.പി. സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു അടുപ്പമുള്ള സിപിഎം നേതാക്കള്‍. വി.എസ് ഗ്രൂപ്പ് പാര്‍ട്ടിയില്‍ ശക്തിപ്പെട്ടപ്പോള്‍ വി.കെ. ഗോപിനാഥന്‍റെ നേതൃത്വത്തില്‍ കുറെയാളുകള്‍ വി.എസിനൊപ്പം നിലകൊണ്ടു. പ്രതിപക്ഷ നേതാവായിരിക്കെ കിളിരൂരിലെ ശാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യംമുതല്‍ വിഎസ് പോരാട്ടത്തിനുണ്ടായിരുന്നു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ സമരം നയിച്ചതിനു ശേഷം വേമ്പനാട്ടു കായലിലെ കൈയേറ്റത്തിനെതിരേ സമരത്തിനു നേതൃത്വം കൊടുത്തു.

കുമരകം മുതല്‍ തണ്ണീര്‍മുക്കം വരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്കും വി.എസ് എത്തിയിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ പരിപാടികളിലും സമ്മേളനങ്ങളിലും എത്തിയിരുന്നു.

ഒടുവില്‍ പ്രതിപക്ഷ നേതാവായിരിക്കെ മൂന്നിലവിലെ അനധികൃത ക്വാറി സന്ദര്‍ശിക്കാനും എത്തി. ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നപ്പോള്‍ കോട്ടയത്ത് എത്തിയാല്‍ നാട്ടകം ഗസ്റ്റ് ഹൗസിലും കോട്ടയം റസ്റ്റ് ഹൗസിലുമായിരുന്നു താമസം. പതിവു ദിനചര്യകളായ യോഗ, നടത്തം, എണ്ണ തേച്ചുള്ള കുളി, പ്രത്യേക ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നിര്‍ബന്ധമായിരുന്നു.

അനുശോചന
പ്രവാഹം

കോട്ടയം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ സി.കെ. ആശ, ചാണ്ടി ഉമ്മന്‍, ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, ബിജെപി നേതാവ് പി.സി. ജോര്‍ജ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍, ബിജെപി ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വൈക്കം വിശ്വന്‍, വി.ബി. ബിനു, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ടി.ആര്‍. രഘുനാഥന്‍, കെ.സുരേഷ്‌കുറുപ്പ്, എം.ടി. കുര്യന്‍, ബെന്നി മൈലാടൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അനുശോചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ പല പരിഷ്കാരങ്ങളും അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നടപ്പാക്കിയിരുന്നതായി വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു.

പൂഞ്ഞാറിലുണ്ട്
വി.എസ്. അച്യുതാനന്ദന്‍ റോഡ്

കോട്ടയം: പൂഞ്ഞാറില്‍ വി.എസ്. അച്യുതാനന്ദന്‍റെ പേരില്‍ റോഡുണ്ട്. പി.സി. ജോര്‍ജ് മുന്‍കൈയെടുത്ത് വി.എസിന്‍റെ അനുമതിയോടെയാണ് റോഡ് നിര്‍മിച്ചതും പേരിട്ടതും. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പെരിങ്ങുളത്തിനുള്ള റോഡില്‍നിന്നു ചള്ളരിക്കുന്നിലേക്കാണ് വി.എസ് റോഡ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് വി.എസ് എത്തിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്.