കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ യാത്രക്കാർ ദുരിതത്തിൽ
Friday, April 19, 2024 11:54 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മണിമല റോഡിന്‍റെ ഇരുവശത്തും കാടുകൾ വളർന്നു നിൽക്കുന്നത് അപകടങ്ങൾക്കും യാത്രാദുരിതത്തിനും കാരണമാകുന്നു. കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ മണ്ണനാനിവരെയുള്ള ഭാഗങ്ങളിലാണ് റോഡിന്‍റെ ഇരുവശങ്ങളിലും കാടുകൾ വളർന്നു നിൽക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽനിന്ന് ആരംഭിക്കുന്ന മണിമല റോഡ് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുമായി സംഗമിക്കുന്നതു മണ്ണനാനിയിലാണ്. അവിടെവരെ വളവുകളിൽപോലും പാതയോരത്ത് കാടുകയറിയ നിലയിലാണ്. ചിലയിടങ്ങളിൽ പാതയിലേയ്ക്കും കാടുകയറി തുടങ്ങിയിരിക്കുന്നു. ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാൻ പോലും കഴിയാത്ത തരത്തിലാണ് പലയിടത്തും കാടുകൾ വളർന്നിട്ടുള്ളത്.

പാതയോരത്ത് കാട് വളർന്നതുമൂലം ഏറെ ബുദ്ധിമുട്ടുന്നതു കാൽനടയാത്രക്കാരാണ്. പലപ്പോഴും പാതയിലേയ്ക്കു കയറി യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഇവർ. ഇത് ഇവരുടെ ജീവനും ഭീഷണി സൃഷ്ടിക്കുന്നു. മുന്പ് മണിമല റോഡ് ആരംഭിക്കുന്ന കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപത്തെ കാടുകൾ പ്രദേശവാസികൾ തന്നെ മുൻകൈയെടുത്തു വെട്ടിമാറ്റിയിരുന്നു. പരാതി പറഞ്ഞ് മടുത്തതിനൊടുവിലാണ് സ്വന്തം പണം മുടക്കി ഇവർ തന്നെ ഇഞ്ചമുള്ളുകൾ അടക്കം വെട്ടിമാറ്റിയത്.

ദേശീയപാത നിലവാരത്തിൽ മണിമല റോഡ് പുനർനിർമിക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇതുവരെ തുടർ പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത സ്ഥിതിയാണ്.

പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡ് ഏതാനും നാളുകൾക്ക് മുന്പാണ് കുഴിയടച്ച് യാത്രാ യോഗ്യമാക്കിയത്. ആധുനിക നിലവാരത്തിൽ റോഡ് നിർമാണം നടക്കാനിരിക്കുന്നതുകൊണ്ടാണ് മറ്റ് നവീകരണ പ്രവർത്തനങ്ങൾ ഒന്നും ഇപ്പോൾ നടത്താത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. എത്രയും വേഗം കാടുകൾ വെട്ടിമാറ്റി യാത്രദുരിതമകറ്റണമെന്നാണ് ആവശ്യം ശക്തമായിരിക്കുകയാണ്.