കുട്ടികളിൽ ഇന്‍റർനെറ്റ് ആസക്തി വർധിക്കുന്നതായി റിപ്പോർട്ട്
Sunday, August 10, 2025 7:48 AM IST
കോയമ്പത്തൂർ: ഗവ.ആശുപത്രിയിലെ ഇന്‍റഗ്രേറ്റഡ് ഡ്രഗ് റിക്കവറി സെന്‍ററിലെ ഇന്‍റർനെറ്റ് അഡിക്ഷൻ വിഭാഗത്തിൽ എല്ലാ മാസവും 25 മുതൽ 30 വരെ കുട്ടികൾ ചികിത്സ തേടുന്നതായി റിപ്പോർട്ട്.

ഫെബ്രുവരിയിൽ സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളിൽ കലങ്കാരൈ എന്ന പേരിൽ സംയോജിത മയക്കുമരുന്ന് റിക്കവറി സെന്‍റർ ആരംഭിച്ചിരുന്നു. നിലവിൽ കോയമ്പത്തൂർ ഗവ. ആശുപത്രിയിൽ 20 കിടക്കകളുള്ള കേന്ദ്രം ഉപയോഗത്തിലുണ്ട്.

സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികൾക്ക് കൗൺസിലിംഗും ചികിത്സയും ഈ കേന്ദ്രത്തിൽ നൽകുന്നു. കോയമ്പത്തൂർ ഗവ. ആശുപത്രിയിലെ ശിശുക്ഷേമവകുപ്പും മാനസികാരോഗ്യവകുപ്പും ഇതിനുള്ള ചികിത്സ നൽകുന്നു.

കുട്ടികൾക്കിടയിൽ സ്ക്രീൻ സമയം മാനസികമായി മാത്രമല്ല, ശാരീരികമായും ദോഷം വരുത്തുന്നതായി ചൈൽഡ് വെൽഫെയർ വകുപ്പിലെ ഡോ. സെന്തിൽകുമാർ പറഞ്ഞു. മൊബൈൽ, വീഡിയോ ഗെയിമുകൾ, ഇന്‍റർനെറ്റ് ഉപയോഗം എന്നീ വിഭാഗങ്ങളിൽ എല്ലാ മാസവും 25 മുതൽ 30 വരെ കുട്ടികൾ ചികിത്സയ്ക്കായി വരുന്നുണ്ടെന്നും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ ഫോണുകൾ മാത്രമല്ല ടിവികളും കമ്പ്യൂട്ടറുകളും സ്ക്രീൻ സമയം എന്ന വിഭാഗത്തിൽ പെടുന്നു. തുടക്കത്തിൽതന്നെ ഒരു പരിഹാരം കണ്ടെത്തിയാൽ വിദ്യാർഥികളെ ഇത് കാര്യമായി ബാധിക്കില്ലെന്നും ഡോക്ടർമാർ പറഞ്ഞു.