x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിലയൻസിന് റിക്കാർഡ് നേട്ടം; വാർഷിക ലാഭം 10 ബില്യണ്‍ കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി


Published: April 26, 2026 12:22 AM IST | Updated: April 26, 2026 12:22 AM IST

മുംബൈ: ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാന്പത്തികവർഷത്തിൽ സർവകാല റിക്കാർഡ് നേട്ടം. കന്പനിയുടെ സംയോജിത വാർഷിക വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 9.8% വർധിച്ച് 1,175,919 കോടി രൂപയിലെത്തി.

കന്പനിയുടെ വാർഷിക അറ്റാദായം 95,610 കോടി രൂപയായി. ഇതോടെ വാർഷിക ലാഭം 10 ബില്യണ്‍ ഡോളർ (10.15 ബില്യണ്‍ ഡോളർ) നേടുന്ന ആദ്യ ഇന്ത്യൻ കന്പനിയായി. മുകേഷ് അംബാനി നേതൃത്വം നല്കുന്ന ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ഈ കന്പനിയുടെ നികുതിക്കുശേഷമുള്ള ലാഭത്തിൽ 18.3 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

അതേസമയം പ്രവർത്തനലാഭം 13.4% വളർച്ചയോടെ 207,911 കോടി രൂപയിലെത്തി.ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 6 രൂപ വീതം ഡിവിഡന്‍റ് നൽകാൻ കന്പനി ശിപാർശ ചെയ്തു. വിവിധ മേഖലകളിലെ പ്രകടനങ്ങൾ ശ്രദ്ധേയമായി.
ഈ പാദത്തിൽ കന്പനി 16,971 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭത്തേക്കാൾ 12.6 ശതമാനത്തിന്‍റെ കുറവാണിത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ച് പാദത്തിലെ അറ്റാദായം ഡിസംബർ പാദവുമായി താരതമ്യം ചെയ്യുന്പോൾ 8.9 ശതമാനത്തിന്‍റെ ഇടിവുണ്ടായി. അതേസമയം മാർച്ച് പാദത്തിലെ മൊത്തം വരുമാനം മുൻ വർഷത്തേക്കാൾ 12.9 ശതമാനം വർധിച്ച് 3,25,290 കോടി രൂപയായി.
ജിയോ പ്ലാറ്റ്ഫോംസ് ലാഭം ഉയർന്നു

ഡിജിറ്റൽ സേവനരംഗത്ത് ജിയോ ശക്തമായ കുതിപ്പ് തുടരുകയാണ്. ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 52.4 കോടി പിന്നിട്ടു. ഇതിൽ 26.8 കോടി പേർ ജിയോ ട്രൂ 5ജി ഉപഭോക്താക്കളാണ്.

മാർച്ച് പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്‍റെ അറ്റാദായത്തിൽ 13 ശതമാനം വർധനയുണ്ടായതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തമാക്കി. ഇതോടെ കന്പനിയുടെ ലാഭം 7,935 കോടി രൂപയായി ഉയർന്നു.

മുൻവർഷം ഇതേ കാലയളവിൽ കന്പനിയുടെ അറ്റാദായം 7,022 കോടി രൂപയായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12.5 ശതമാനം വർധിച്ച് 38,259 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ ഇത് 33,986 കോടി രൂപയായിരുന്നു.

റിലയൻസ് ജിയോ ഉൾപ്പെടുന്ന ജിയോ പ്ലാറ്റ്ഫോംസിന്‍റെ ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം, മുൻവർഷത്തെ 206.2 രൂപയിൽ നിന്ന് 3.8 ശതമാനം വർധിച്ച് 214 രൂപയായി ഉയർന്നു.

റീട്ടെയ്ൽ സ്റ്റോറുകൾ 20,000 കടന്നു

റീട്ടെയ്ൽ മേഖലയിൽ 3.70 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കന്പനി നേടിയത്. രാജ്യത്തുടനീളമുള്ള റിലയൻസ് റീട്ടെയ്ൽ സ്റ്റോറുകളുടെ എണ്ണം 20,000 കടന്നു.

ഹൈപ്പർ-ലോക്കൽ കൊമേഴ്സ് ഓർഡറുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർധനയുണ്ടായതായി കന്പനി അറിയിച്ചു. ഓയിൽ-ടു-കെമിക്കൽസ് വിഭാഗം 6,62,401 കോടി രൂപയുടെ വരുമാനം നേടി റിക്കാർഡ് ഇട്ടു. ആഭ്യന്തര വിപണിയിലെ മികച്ച വില്പനയും ഇന്ധന വിലയിലെ വർധനയുമാണ് ഈ നേട്ടത്തിനു പിന്നിൽ.

പുതിയ സംരംഭമായ ജിയോഹോട്ട്സ്റ്റാർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ റിക്കാർഡ് കായിക പ്രേമികളെ (72.5 മില്യണ്‍) തത്സമയം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിക്കാൻ ജിയോഹോട്ട്സ്റ്റാറിന് സാധിച്ചു.

ജിയോ പ്ലാറ്റ്ഫോംസിന്‍റെ ഐപിഒ നടപടികളുമായി കന്പനി മുന്നോട്ട് പോകുന്നതായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. കൂടാതെ, നവ ഉൗർജ മേഖലയിലെ ഗിഗാ-ഫാക്ടറികൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : Reliance first Indian company annual profit Reliance industries Ltd

Recent News

Corehub Up