‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറില്ലെന്ന് നടന്‍ ദേവന്‍. പ്രസിഡന്‍റ് സ്ഥാനത്തേക്കാണു മത്സരിക്കുന്നത്. സംഘടനയിലെ അംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും താന്‍ മത്സരിക്കുന്നതില്‍ താത്പര്യം അറിയിച്ചു. പൊരുതാനാണ് തന്‍റെ തീരുമാനമെന്നും ജയപരാജയങ്ങള്‍ രണ്ടാമതാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പത്രസമ്മേളനത്തിന് ഒപ്പം വരാമെന്ന് ഏറ്റിരുന്ന ചില അംഗങ്ങള്‍ അവസാനനിമിഷം പിന്മാറി. മാധ്യമങ്ങളെ കാണുന്നതില്‍നിന്നു പിന്മാറണമെന്ന് ആരോ ആവശ്യപ്പെട്ടെന്നാണ് പറയുന്നത്.

‘അമ്മ’ ഒരു സ്വകാര്യ പ്രസ്ഥാനമാണെന്നും അവിടുത്തെ കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതല്ലെന്നുമാണ് അവരുടെ നിലപാട്. മാധ്യമങ്ങളെ കണ്ടതിന്‍റെ പേരില്‍ നോമിനേഷന്‍ റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായി നേരിടും. ദേവൻ പറഞ്ഞു.

ഇത്രയും കാലത്തിനിടെ ഒരിക്കല്‍ പോലുമുണ്ടാകാത്ത പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നത്.

31 വര്‍ഷത്തിനിടെ 248 കോടിയോളം രൂപ സ്വരൂപിച്ച ‘അമ്മ’യില്‍ ഇപ്പോള്‍ ബാക്കിയുള്ളത് എട്ടു കോടിയാണ്. ബാക്കി തുക മുഴുവനും അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും ദേവന്‍ പറഞ്ഞു.

അന്തിമ ചിത്രം ഇന്നറിയാം

‘അമ്മ’യിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സരചിത്രം ഇന്നറിയാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ അവസാനിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.