പാലക്കാട്ട് നടന്ന വാഹനാപകടത്തിൽ തനിക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടൻ ബിജുക്കുട്ടൻ. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയെന്നും കൂടെ വണ്ടിയിലുണ്ടായിരുന്ന സുഹൃത്തിനും കുഴപ്പമൊന്നുമില്ലെന്നും ബിജുക്കുട്ടൻ പറഞ്ഞു.

""പാലക്കാട് വച്ച് എനിക്ക് ഒരു അപകടമുണ്ടായി. പക്ഷേ എനിക്കും കൂടെയുണ്ടായിരുന്ന സുഹൃത്ത് സുധി മാധവിനും കുഴപ്പമൊന്നുമില്ല. വാഹനത്തിനു വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങൾക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല.

ഒരു വിരലിനാണ് പരിക്ക് സംഭവിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും. എന്നെ ഒരുപാട് ആളുകൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഫെയ്സ്ബുക്ക് ലൈവ് ചെയ്യാൻ തീരുമാനിച്ചത്. എല്ലാവരുടെയും പ്രാർഥനയ്ക്ക് നന്ദി.

വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം എന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. റോഡിലെ മര്യാദ പാലിച്ച് വണ്ടി ഓടിക്കുന്നയാളാണ് ഞാൻ. ഡ്രൈവറെ കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. സ്പീഡില്‍ വാഹനം ഓടിക്കുന്നയാളല്ല. വൈകി എത്തിയാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്ന ആളാണ്. ഇത്രയും നാൾ ആയിട്ട് ഒരു പെറ്റി കേസ് പോലും എനിക്കില്ല. അത്ര സൂക്ഷമതയോടെ വണ്ടി ഓടിക്കുന്ന ആളാണ്.'' ബിജുക്കുട്ടൻ പറഞ്ഞു.


അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴി വെള്ളിയാഴ്ചയായിരുന്നു അപകടം. പാലാക്കാട്ട് ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ താരത്തിന്‍റെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു.