വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്‍റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് ജനലക്ഷങ്ങൾ.2026-ലെ തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വിജയ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. മധുരയിൽ നിരവധി ആരാധകർ പങ്കെടുത്ത പാർട്ടി റാലിയും അരങ്ങേറി.

മധുര-തൂത്തുക്കുടി ദേശീയപാതയിൽ എലിയാർപതി ടോൾ ബൂത്തിന് സമീപം 500 ഏക്കർ വിസ്തൃതിയിലുളള മൈതാനത്ത് ഒരുക്കിയ പ്രത്യേകവേദിയിലാണ് സമ്മേളനം നടന്നത്. വേദിയുടെ മധ്യത്തിലൂടെ നിർമിച്ച 300 മീറ്റർ നീളമുള്ള റാമ്പിലൂടെ നടന്നാണ് വിജയ് തന്‍റെ അനുയായികളെ അഭിസംബോധന ചെയ്തു.



വിജയ്‌യോടുള്ള അമിതാരാധനയോടെ മുന്നോട്ട് കുതിച്ചെത്തുന്ന അണികളെ തടയാൻ റാമ്പിന്‍റെ ഇരുവശത്തും നിലയുറപ്പിച്ച നൂറുകണക്കിന് ബൗൺസർമാർ പണിപ്പെടുകയായിരുന്നു.

തന്നെക്കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളെയും ആരാധകരെയും കൈവീശി കാണിച്ചുകൊണ്ട് വിജയ് അണികളെ അഭിവാദ്യം ചെയ്തു.

തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി വൈകിയാണ് വിജയ് മധുരയിൽ എത്തിയത്. ആരാധകരുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശകരമായ സ്വീകരണത്തോടെയാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്.

വേദിയിൽ പ്രത്യേക ഗാനം ആലപിച്ചപ്പോൾ, പാർട്ടി പ്രസിഡന്‍റും നടനുമായ വിജയ് സിനിമയെ വെല്ലുന്ന ഗരിമയോടെ നീണ്ട റാമ്പിലൂടെ നടന്ന് തമിഴ് മക്കളെ അഭിവാദ്യം ചെയ്തു. ഒന്നര ലക്ഷത്തോളം പേരെ അണിനിരത്തി നടത്തിയ സമ്മേളനം വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആരംഭിച്ചത്.