കോഴിക്കോട്: ഉണ്ണികണ്ണന്മാരും ഗോപികമാരും നിശ്ചല ദൃശ്യങ്ങളും നാടിനെ അമ്പാടിയാക്കി.
വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണൻ, ഗോപികമാരുടെ വസ്ത്രങ്ങൾ കവരുന്ന കുസൃതിക്കണ്ണൻ, കംസന്റെ ഘാതകനാകുന്ന കണ്ണൻ, സംഹാരമൂർത്തിയായ കൃഷ്ണൻ, അർജുനന് ഗീതോപദേശം നൽകുന്ന കൃഷ്ണൻ എല്ലാം നിശ്ചല ദൃശ്യങ്ങളായി തെരുവീഥികളിൽ അണിനിരന്നു.
ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ മഹാശോഭായാത്ര ശ്രീ കണേ്ഠശ്വര ക്ഷേത്ര പരിസരത്തു നിന്നാണ് തുടങ്ങിയത്. വെള്ളയില്‍ തൊടിയില്‍ ഭഗവതി ക്ഷേത്രം, അഴകൊടി ദേവീക്ഷേത്രം, എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം, ആഴ്ചവട്ടം ഹിന്ദു സേവാ സമിതി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ ശ്രീകണേ്ഠശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭാ യാത്രയുമായി സംഗമിച്ച് മഹാ ശോഭായാത്രയായി മുതലക്കുളം അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്ര പരിസരത്തെ 'അമ്പാടി'യില്‍ പ്രസാദ വിതരണത്തോടെ സമാപിച്ചു.
ജില്ലയില്‍ മറ്റിടങ്ങില്‍ ആഘോഷമായ മഹാശോഭയാത്രകള്‍ നടന്നു.വിഷ്ണുക്ഷേത്രങ്ങളില്‍ രാവിലെ പ്രത്യേക പൂജകളും ആഘോഷങ്ങളും നടന്നു.
Tags : Nattuvishesham Districtnews Deepikanews procession