x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്നും അവധി ഓഗസ്റ്റ് വിദ്യാർഥികൾക്ക് അവധി മാസം

വെബ് ഡെസ്ക്
Published: August 6, 2026 11:06 PM IST | Updated: August 6, 2026 11:06 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം: ഓണക്കാലത്തിനു മുന്നേ പത്തു ദിവസത്തെ അവധി, ആഘോഷമാക്കി വിദ്യാർഥികൾ. അപ്രതീക്ഷിതമായെത്തിയ മഴ സ്കൂൾ- കോളജ് വിദ്യാർഥികൾക്ക് സമ്മാനിച്ചത് ഒരു അവധിക്കാലം. കഴിഞ്ഞ 31 മുതൽ ജില്ലയിൽ സ്കൂളുകൾക്ക് അവധിയാണ്. പതിവിനു വിപരീതമായി ഞായറാഴ്ച മതപാഠശാലകൾക്കും അവധി ലഭിച്ചു.

ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ല മുഴുവൻ അവധിയായിരുന്നു. ഇന്നലെ കോട്ടയം താലൂക്കിലും പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും മാത്രമായിരുന്നു അവധി. കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇന്നു വീണ്ടും അവധി നൽകി. കാലാവസ്ഥ അനുകൂലമായാൽ ഇനി 10-ാം തീയതി തിങ്കളാഴ്ചയേ സ്കൂൾ തുറക്കൂ.

കുട്ടികൾക്ക് ഇത് ആഘോഷകാലമായപ്പോൾ, മാതാപിതാക്കൾക്ക് ആശങ്കയുടേതാണ് ഈ ദിവസങ്ങൾ. ഇതു മുന്നിൽക്കണ്ട് ജില്ലാ കളക്ടർ ചേതൻകുമാർ മീണ കുട്ടികൾക്കായി പ്രഖ്യാപിച്ച ചലഞ്ച് വ്യത്യസ്തമായി. കുറച്ച് പഠിക്കാനും നല്ലൊരു പുസ്തകം വായിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവിട്ട് അവരെ സഹായിക്കാനുമാണ് കളക്ടർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തത്.

ഈ മാസം 12ന് കർക്കടക വാവിന്‍റെയും 15ന് സ്വാതന്ത്ര്യ ദിനത്തിന്‍റെയും അവധിയാണ്. വീണ്ടും 21ന് ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കും. 31നാണ് പിന്നെ സ്കൂൾ തുറക്കുക. ഇതോടെ ഓഗസ്റ്റ് മാസം വിദ്യാർഥി ലോകത്തിന് ഒരു നീണ്ട അവധിക്കാലം സമ്മാനിക്കും.

Tags : Nattuvishesham DistrictNews DeepikaNews holiday

Recent News

Corehub Up