x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിവകുപ്പിന്‍റെ ഓണച്ചന്ത നാളെമുതല്‍

വെബ് ഡെസ്ക്
Published: August 20, 2026 10:43 PM IST | Updated: August 20, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം: കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ നാളെമുതല്‍ 25 വരെ ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കടുത്തുരുത്തി കൃഷിഭവനില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും.

കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. വകുപ്പ് നേരിട്ട് 79 ചന്തകളൊരുക്കും. ഹോര്‍ട്ടികോര്‍പ്പ് വഴി 41 വിപണികളും വിഎഫ്‌പിസികെ വഴി 16 വിപണികളും ജില്ലയില്‍ സജ്ജമാക്കുന്നുണ്ട്. പൊതുവിപണിയിലെ മൊത്തവ്യാപാരവിലയേക്കാള്‍ 10 ശതമാനം അധികം നല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും ചില്ലറവില്‍പന വിലയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത്.

ഓണച്ചന്തകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ഏകോപനസമിതിയോഗം ചേര്‍ന്നു. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, വിഎഫ്പിസികെ എന്നിവയുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

Tags : Onam market NattuVishasham DistrictNews

Recent News

Corehub Up