x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എയിംസ് സാധ്യതാപട്ടികയിൽ വെള്ളൂരും‌


Published: July 12, 2026 06:59 AM IST | Updated: July 12, 2026 06:59 AM IST

കടുത്തുരുത്തി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയില്‍ വെള്ളൂരും. ‌ഒരാളെ പോലും ഒഴിപ്പിക്കാതെ എയിംസ് സ്ഥാപിക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിവിടം എന്നതാണ് ഏറ്റവും അനുകൂലമായ ഘടകം.

എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിര്‍ദേശം തയാറാക്കാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ പട്ടികയിലാണ് വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (കെപിപിഎല്‍) സ്ഥലവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കെ. ബിനിമോന്‍ എംഎല്‍എ, മന്ത്രി അനൂപ് ജേക്കബ്, പെരുവ ജനകീയ പ്രതികരണവേദി എന്നിവര്‍ നല്‍കിയ ഭൂവിനിയോഗ നിര്‍ദേശം പരിഗണിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. മറ്റു ആറുപേരുടെ വിവിധ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ളത് ഉള്‍പ്പെടെ പരിഗണിക്കുന്നത് ഒമ്പത് നിര്‍ദേശങ്ങളാണ്. ഇതില്‍ മൂന്ന് നിര്‍ദേശം വെള്ളൂരിനുവേണ്ടിയാണ്.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളുടെ കേന്ദ്രമായി വരുന്ന പ്രദേശമാണ് വെള്ളൂര്‍. സംസ്ഥാനം നല്‍കുന്ന നാല് സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ സാധ്യതാപഠനം നടത്തിയാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത്. ഈ പട്ടികയില്‍ വെള്ളൂരും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്രേറ്റര്‍ പിറവം ഡെവലപ്മെന്‍റ് ഫോറം ഹൈക്കോടതിയില്‍ 2024ല്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

ഗതാഗതസൗകര്യം

വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷന്‍റെ തൊട്ടടുത്താണു വെള്ളൂരിലെ കെപിപിഎല്‍ ഭൂമി. റോഡ് മാര്‍ഗം കോട്ടയം-എറണാകുളം റൂട്ടില്‍ തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളില്‍നിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കെപിപിഎല്‍ ഭൂമിയിലെത്താം. കൊച്ചി വിമാനത്താവളത്തിലേക്ക് 52 കിലോമീറ്റര്‍ ദൂരം.

ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ്. 32 കിലോമീറ്റര്‍ മാത്രമാണ് എറണാകുളത്തേക്കുള്ളത്. 30 കിലോമീറ്ററേ തൊടുപുഴയ്ക്കുള്ളൂ. ‌കോട്ടയത്തിനു 36 കിലോമീറ്റര്‍. നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ആലപ്പുഴ ജില്ലയില്‍നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പവഴി തുറക്കും.

വെള്ളൂരിന്‍റെ പ്രത്യേകതകള്‍

692 ഏക്കറാണ് വെള്ളൂരില്‍ കെപിപിഎല്ലിനുള്ളത്. ഇതില്‍ കേരള റബര്‍ ലിമിറ്റഡിനായി 164.82 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎല്ലിന്‍റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളുമുള്ളത്. 227.18 ഏക്കര്‍ സ്ഥലം ഇപ്പോള്‍ത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്. ‌­200 ഏക്കര്‍ സ്ഥലമാണ് എയിംസിനായി വേണ്ടതെന്ന് വ്യക്തമാക്കുന്നത്.

ആരെയും ഒഴിപ്പിക്കാതെതന്നെ ഈ സ്ഥലം നിലവില്‍ വെള്ളൂരിലുണ്ട്. 110 കെവി ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍ നിലവില്‍ വെള്ളൂരിലുണ്ട്. ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസായ മൂവാറ്റുപുഴയാര്‍ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്. വാട്ടര്‍ ആംബുലന്‍സിലും രോഗികളെ വെള്ളൂരിലെത്തിക്കാനാകും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up