x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിന്ന് തിരിയാൻ ഇടമില്ലാതെ പഴയ ബസ് സ്റ്റാൻഡ്


Published: June 24, 2026 07:24 AM IST | Updated: June 24, 2026 07:24 AM IST

മുക്കം: രണ്ടാംഘട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഭാഗമായി മുക്കം പുതിയ സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചതോടെ പഴയ ബസ് സ്റ്റാൻഡിൽ ബസുകൾക്ക് നിർത്താൻ ഇടമില്ല. നേരത്തെ, യാത്രക്കാരെ കയറ്റാൻ പുതിയ സ്റ്റാൻഡിലേക്ക് പോയിരുന്ന ബസുകൾ കൂടി പ്രവേശിക്കാൻ തുടങ്ങിയതോടെയാണ് പഴയ സ്റ്റാൻഡ് ഹൗസ്ഫുള്ളാകാൻ തുടങ്ങിയത്.

സ്റ്റാൻഡിലേക്ക് കയറാനാകാതെ ബസുകളുടെ നിര റോഡിലേക്ക് നീളുന്നതോടെ ആലിൻ ചുവട് ബസ് സ്റ്റാൻഡ് റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

മാർക്കറ്റ്-പുതിയ സ്റ്റാൻഡ് റോഡിലെ കോൺക്രീറ്റ് പ്രവൃത്തിയെ തുടർന്ന് ജൂൺ ആറു മുതലാണ് ഈ റോഡ് അടച്ചത്. നേരത്തെ അരീക്കോട്, കൊടിയത്തൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ പുതിയ സ്റ്റാൻഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്നത്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ ഒരുമിച്ചിടുന്നത് യാത്രക്കാർക്കും ദുരിതമാണ്.

ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസുകൾ തിരഞ്ഞ് നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ശക്തമായ മഴ പെയ്താൽ ഈ ദുരിതം ഇരട്ടിയാകുമെന്ന് യാത്രക്കാർ പറയുന്നു.പുതിയ സ്റ്റാൻഡ് റോഡിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേറെയും മൊത്തക്കച്ചവടക്കാരാണ്.

വ്യാപാരികളുടെ അഭ്യർഥനയെ തുടർന്ന്, കേവലം നൂറു മീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിൽ രണ്ട് ഘട്ടങ്ങളിലായാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തുന്നത്. ഒന്നാം ഘട്ടത്തിന്‍റെ കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ് 15 ദിവസം കഴിഞ്ഞാലെ രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കാനാകൂ. അതായത്, ഒരു മാസം കൂടി കഴിഞ്ഞാലെ പുതിയ സ്റ്റാൻഡ് റോഡ് ബസ് ഗതാഗതത്തിന് തുറന്നുകൊടുക്കാനാകൂ. ബസുകൾ അധിക സമയം നിർത്തിയിടുന്ന ഉച്ച സമയങ്ങളിലാണ് ബസ് സ്റ്റാൻഡിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.

Tags :

Recent News

Corehub Up