x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ല സജ്ജമെന്ന് ജില്ലാ കളക്ടര്‍


Published: March 17, 2026 05:40 AM IST | Updated: March 17, 2026 05:40 AM IST

പേരൂര്‍ക്കട: നിയമസഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സജ്ജമാണെന്നു ജില്ലാ കളക്ടര്‍ അനു കുമാരി. ജില്ലയിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന് എല്ലാ പൗരന്മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായും സ്വതന്ത്രമായും നടത്തുമെന്നും കുടപ്പനക്കുന്ന് കളക്ടറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ 440 പുതിയ ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 3173 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഹോം വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തും.

മൊബൈല്‍ പോളിംഗ് ടീമിന്‍റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് സാധ്യമാക്കുന്നത്. കിടപ്പുരോഗികളായ 24,000 പേരാണ് വോട്ടേഴ്‌സ് ലിസ്റ്റിലുള്ളത്. അഞ്ച് സംയോജിത ബോര്‍ഡര്‍ ചെക്ക് പോസ്റ്റുകള്‍ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ സിസിടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എക്‌സൈസ്, കേരള പോലീസ്, തമിഴ്‌നാട് പോലീസ്, ആര്‍ടിഒ ഉള്‍പ്പെടെയുള്ളവരുടെ സേവനം ചെക്ക്‌പോസ്റ്റില്‍ ഉണ്ടാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് ഫ്‌ളയിംഗ് സ്‌ക്വാഡിനെ സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോ ഗ്രാഫേഴ്‌സ്, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങള്‍ തുടങ്ങിയവയും സ്‌ക്വാഡിലുണ്ടാകും. മൂന്ന് സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകളും എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും.

നിയോജക മണ്ഡലങ്ങളില്‍ അഡീഷണല്‍ എക്‌സ്‌പെന്‍റിച്ചര്‍ ഒബ്‌സര്‍വറെ നിയമിക്കുമെന്നും കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി ഫോട്ടോ ഉള്‍പ്പെടെ പരാതി നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുവിധ പോര്‍ട്ടലിലെ സിംഗിള്‍ വിന്‍ഡോ വഴി തെരഞ്ഞെടുപ്പ് റാലികള്‍ക്കും പൊതു മീറ്റിങ്ങുകള്‍ക്കും ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് 23 വരെ നോമിനേഷന്‍ നല്‍കാം. രാവിലെ 11 മുതല്‍ 3 മണി വരെയാണ് നോമിനേഷന്‍ നല്‍കുന്നതിനുള്ള സമയം. സ്ഥാനാര്‍ഥികളുടെ ബാങ്ക് ഇടപാടുകളുടെ വിവരം ോണിറ്റര്‍ ചെയ്യുന്നതിന് വിവിധ ബാങ്ക് ഓഫീസേഴ്‌സിന്‍റെ യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മലങ്കര കാത്തലിക് അസോ.



Tags : nattu vishesham Assembly elections

Recent News

Corehub Up