x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനുഗ്രഹനിറവ് സമ്മാനിച്ച് ബൈബിള്‍ കണ്‍വന്‍ഷന് സമാപനം


Published: December 23, 2025 10:49 PM IST | Updated: December 23, 2025 10:49 PM IST

മലങ്കര സുറിയാനി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സന്ദേശം നല്‍കുന്നു.

പാലാ: അഭിഷേകത്തിന്‍റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ - കൃപാഭിഷേകത്തിന് പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഭക്തിനിര്‍ഭരമായ സമാപനം.

ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയും ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതല്‍ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി. ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും വിശ്വാസികള്‍ക്ക് ഹൃദയത്തില്‍ നവമായ ഒരു ഉടമ്പടി എഴുതപ്പെട്ട ദൈവാനുഭവത്തിന്‍റെ പവിത്രമായ അനുഭവമായി. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ഡൊമിനിക് വാളന്മനാലും ടീമും നയിച്ച കണ്‍വന്‍ഷന് ദിവസവും പതിനായിരങ്ങള്‍ ഒത്തുകൂടി.

സമാപന ദിവസത്തെ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, ആര്‍ച്ച്പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി, ഫാ. അഗസ്റ്റിന്‍ കണ്ടത്തില്‍കുടിലില്‍ എന്നിവര്‍ സഹകാര്‍മികരായി.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതം പറഞ്ഞ കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനച്ചടങ്ങില്‍ മലങ്കര സുറിയാനി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ലഹരിവിമുക്തമായ ഒരു സമൂഹത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു.

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കി. ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍ കൃതജ്ഞത പറഞ്ഞു.

കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്ത്, രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സോഫി വൈപ്പന എന്നിവർ നേതൃത്വം നല്‍കി.

പാലാ ഡിവൈഎസ്പി കെ. സദന്‍, എസ്എച്ച്ഒ പി.ജെ. കുര്യാക്കാസ്, എസ്ഐ ദിലീപ് കുമാര്‍, പാലാ ട്രാഫിക് പോലീസ് ഓഫീസര്‍ ബി സുരേഷ്‌കുമാര്‍, ഫാ. തോമസ് കിഴക്കേല്‍, തോമസ് പാറയില്‍, മാത്തുക്കുട്ടി താന്നിയ്ക്കല്‍, ലാലു പാലമറ്റം തുടങ്ങിയവര്‍ ഗതാഗത ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സമ്മാനങ്ങള്‍
വിതരണം ചെയ്തു

കണ്‍വന്‍ഷന്‍റെ വിജയത്തിനുവേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വന്‍ഷന്‍ വേദിയില്‍ ആദരിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്‌സി സിഎംസി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ്‌സിസി, മോളി കുഴിയംപ്ലാവില്‍ എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്‍റ് തോമസ്, ചക്കാമ്പുഴ ലൊരേത്ത്മാതാ, ബി വിഭാഗത്തില്‍ പ്ലാശനാല്‍ സെന്‍റ് മേരീസ്, കൂത്താട്ടുകുളം ഹോളിഫാമിലി പള്ളി, സി വിഭാഗത്തില്‍ പാലാ സെന്‍റ് തോമസ് കത്തീഡ്രലും ഭരണങ്ങാനം സെന്‍റ് മേരീസും സമ്മാനാര്‍ഹരായി.

ജീവിതം മറ്റുള്ളവര്‍ക്ക് നന്മ വരുത്തുന്നതായി
മാറണം: ഡോ.‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത

പാലാ: യേശുവിന്‍റെ സ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ദൈവസ്‌നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും നന്മ വരുത്തുന്ന ഒന്നായി മാറുകയും ചെയ്യണമെന്ന് മലങ്കര സുറിയാനി മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പാലാ രൂപത 43-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍റെ സമാപന ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്തിലുള്ള സമ്പൂര്‍ണ സമര്‍പ്പണമായിരിക്കണം ജീവിത ലക്ഷ്യം. ക്രിസ്തുവിലുള്ള നവജീവിതം ലക്ഷ്യമാക്കി നമ്മുടെ ശരീരത്തെയും മനസിനെയും ദൈവത്തിന് യാഗമായി സമര്‍പ്പിച്ചുകൊണ്ട് ജീവിതം വിശുദ്ധിയുള്ള സമര്‍പ്പണമായി മാറ്റണം. ദൈവകൃപയും ദൈവേഷ്ടവുമായിരിക്കണം നമ്മുടെ ജീവിതലക്ഷ്യമായി നാം മുറുകെപ്പിടിക്കേണ്ടത്. വിശുദ്ധ യൗസേപ്പിനെപ്പോലെ അനുസരണവും ദൈവാശ്രയബോധവും നമുക്ക് ആവശ്യമാണ്. മദ്യം, മയക്കുമരുന്ന് മുതലായവ ഒഴിവാക്കി ലഹരിവിമുക്തമായ സമൂഹം ഉണ്ടാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Tags : Bible Convention nattuvisesham local news

Recent News

Corehub Up