കല്ലൂർക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു. ആനിക്കാട് ചാലക്കര മിൽ ഉടമ ഷെറി മോന്റെ മകൻ നികേഷ്(23) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏനാനല്ലൂര്‍ കുഴുമ്പിത്താഴത്തിന് സമീപം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് റോഡില്കഴിഞ്ഞ മാസം 24 ന് രാത്രിയിലാണ് അപകടമുണ്ടായത്.
എതിര് ദിശകളിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മാലിക്കുന്നേല്‍ ഇന്ദ്രജിത്ത് അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളൂര്‍ക്കുന്നം കാവുങ്കര കെ.കെ. ഹൗസില്‍ പീര്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് കാസിം (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 31 നും മരിച്ചു.
തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിയായിരുന്നു ഇന്നലെ മരിച്ച നികേഷ്.മാതാവ്: ജീനാ ദേവി. സഹോദരങ്ങൾ: നീരജ(കാനഡ),നന്ദന.സംസ്കാരം പിന്നീട്.