പോലീസ് പിടികൂടിയ ബസുകൾ.
വാടാനപ്പിള്ളി: സമയക്രമത്തെചൊല്ലി സ്വകാര്യബസിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിലോടുന്ന വഴിനടക്കൽ ബസിലെയും തൃശൂർ - തൃപ്രയാർ റൂട്ടിലോടുന്ന തേവർ കർണൻ ബസിലെയും ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്.
ബസ് ജീവനക്കാരായ കാഞ്ഞാണി ആനക്കാട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് വിഷ്ണു (24), മണലൂർ സ്വദേശി തുരുത്തി വീട്ടിൽ അഖിൽ (24), അരിമ്പൂർ കരുവാൻ വളവ് സ്വദേശി കോലാട്ട് വീട്ടിൽ പ്രശാന്തൻ (30) എന്നിവരെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11.55ഓടെയാണ് സംഭവം. വാടാനപ്പിള്ളി സെന്ററിലെ തൃശൂർ റോഡിൽ തൃശൂർ ബസ് സ്റ്റോപ്പിന് സമീപമാണ് സംഘർഷമുണ്ടായത്. പൊതുസ്ഥലത്ത് യാത്രാതടസം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ പട്രോളിഗ് ഡ്യൂട്ടിയിലായിരുന്ന വാടാനപ്പിള്ളി പോലീസ് അറസ്റ്റു ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സബ് ഇൻസ്പെക്ടർ യു.സി.ലാൽസൺ, ജിഎസ് സിപിഒ ലെനിൻ, സിപിഒ നൗഫൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.