പുതുപ്പാടി - ഇരുമലപ്പടി റോഡിലെ മുളവൂര്‍ മേഖല ബിഎംബിസി നിലവാരത്തില്‍ അടിയന്തരമായി പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മ
മൂവാറ്റുപുഴ : രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രം, കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പുനര്‍ നിര്‍മാണം നടത്താതിരുന്ന പുതുപ്പാടി - ഇരുമലപ്പടി റോഡിലെ മുളവൂര്‍ മേഖലയിലെ റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കുമെന്ന് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു.
കൊച്ചി - ധനുഷ്കോടി ദേശീയ പാതയും, ആലുവ സംസ്ഥാന പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പുതുപ്പാടി - ഇരുമലപ്പടി റോഡ്. കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്നാരംഭിച്ച് മൂവാറ്റുപുഴ മണ്ഡലത്തിലെ മുളവൂര്‍ വഴി കോതമംഗലം മണ്ഡലത്തില്‍ അവസാനിക്കുന്ന 10 കിലോമീറ്റര്‍ പിഡബ്ല്യുഡി റോഡ് ബിഎംബിസി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചപ്പോള്‍ 2.5 കിലോമീറ്റര്‍ മുളവൂര്‍ ഭാഗം ഒഴിവാക്കുകയായിരുന്നു.
പക്ഷപാതപരമായ ഈ നടപടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നല്കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം. അബ്ദുല്‍ മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഹസൈനാര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.എം. സുബൈര്‍, പായിപ്ര പഞ്ചായത്തംഗം കെ.എം. അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
Tags : NattuVishesham DistricteNews