ബംപർ ടിക്കറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും പ്രകാശനവും
തൃശൂർ: ഭാഗ്യാന്വേഷണത്തിനപ്പുറം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിലൂടെ ജീവകാരുണ്യപ്രവർത്തനത്തിനുകൂടി നാം പങ്കാളിയാകുകയാണെന്ന് രാജൻ ജെ. പല്ലൻ എംഎൽഎ പറഞ്ഞു.
ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താതെതന്നെ ഒന്നാം സമ്മാനത്തുക ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറി 2026 (ബിആർ111) ടിക്കറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും പ്രകാശനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തുക.
കളക്ടറേറ്റിലെ അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷയായി. ആദ്യ ടിക്കറ്റ് വിൽപന ലോട്ടറി ഏജന്റ് എ.ആർ. ലക്ഷ്മണന് നൽകി മേയർ നിർവഹിച്ചു.
ഓണം ബംപർ ടിക്കറ്റ് വില 500 രൂപയാണ്. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
ജില്ലാ ഭാഗ്യക്കുറി ഓഫീസർ സിനി പി. ഇലഞ്ഞിക്കൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.എം. സ്മിത, ലോ ട്ടറി ഏജന്റ് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.