x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്‍സസ്: കുടുംബ വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താം


Published: June 17, 2026 07:07 AM IST | Updated: June 17, 2026 07:07 AM IST

കൊച്ചി: സെന്‍സസ് 2027ന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കുടുംബ വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താം. ഇതിന്‍റെ ഭാഗമായുള്ള സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ഇന്നലെ മുതല്‍ സജ്ജമായി. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവരുടെ വീടുകളില്‍ എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. വീടുകളില്‍ എത്തുന്ന സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് പണമോ മറ്റ് പ്രതിഫലമോ നല്‍കേണ്ട. ആളുകള്‍ ആശങ്കപ്പെടാതെ സെല്‍ഫ് എന്യൂമറേഷന്‍റെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു.

ഡിജിറ്റല്‍ സെന്‍സസിന്‍റെ പ്രവര്‍ത്തനങ്ങള്‍ രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ജൂലൈയില്‍ നടക്കുന്ന ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ വീടുകളുടെ പട്ടികപ്പെടുത്തല്‍ നടക്കും.വീടുകള്‍ ലിസ്റ്റ് ചെയ്ത് അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടക്കും.

സെന്‍സസിന്‍റെ ഭാഗമായി പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും. വ്യാജ പ്രചാരണങ്ങളില്‍ വീഴാതെ സര്‍ക്കാരിന്‍റെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ മുനിസിപ്പാലിറ്റി താലൂക്ക് തലങ്ങളിലായി 23 ചാര്‍ജ് ഓഫീസര്‍മാരുണ്ട്. ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിക്കുന്നതിനായി നാല് മാസ്റ്റര്‍ ട്രെയിനര്‍മാരും 118 ഫീല്‍ഡ് ട്രെയിനര്‍മാരും ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

അധ്യാപകരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ റിസര്‍വ് അടക്കം 6,538 എന്യൂമറേറ്റര്‍മാരും 1,117 സൂപ്പര്‍വൈസര്‍മാരും ജില്ലയില്‍ സജ്ജമാണ്. ഓരോ എന്യൂമറേറ്റര്‍ക്കും 150 മുതല്‍ 200 വരെ വീടുകളുടെ (ഏകദേശം 700 മുതല്‍ 800 വരെ ജനസംഖ്യ) ചുമതലയാണ് നല്‍കിയിട്ടുള്ളത്.

Tags : nattu vishesham Census You can register

Recent News

Corehub Up