x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരി ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗം താളംതെറ്റുന്നു

വെബ് ഡെസ്ക്
Published: September 11, 2026 12:26 AM IST | Updated: September 11, 2026 12:26 AM IST

പ്രതീകാത്മക ചിത്രം

ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്ന ആവശ്യം ഉയരുന്നു. ദിനംപ്രതി വിവിധ പ്രദേശങ്ങളില്‍നിന്നായി ഇരുനൂറിലേറെ രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത് മൂന്ന് ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നത് ഇപ്പോള്‍ അഞ്ചു ഡോക്ടര്‍മാര്‍ മാത്രമാണ്. രാവിലെ എട്ടു മുതല്‍ രണ്ടുവരെ, രണ്ടു മുതല്‍ രാത്രി എട്ടുവരെ, രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ എന്നിങ്ങനെ മൂന്നു ഷിഫ്റ്റായാണ് അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഈ വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് മരുന്നു ലഭിക്കാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നു. ചിലസമയങ്ങളില്‍ അത്യാഹിത വിഭാഗത്തില്‍ നീണ്ട ക്യൂവും ദൃശ്യമാണ്.

ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടുവരെയും രാത്രി എട്ടുമുതല്‍ പിറ്റേന്ന് രാവിലെ വരെയും ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ ജോലി ഭാരത്താല്‍ ഏറെ ബുദ്ധിമുട്ടുകയാണ് പതിവ്. ഈ വിഭാഗത്തില്‍ പത്ത് ഡോക്ടര്‍മാരെങ്കിലുമില്ലാതെ കാര്യങ്ങള്‍ ഓടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം

രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടര്‍തന്നെ അപകടത്തില്‍പ്പെട്ട് എത്തുന്നവരെയും തെരുവുനായയുടെ കടിയേറ്റ് എത്തുന്നവരെയും ഉള്‍പ്പടെയുള്ളവരെ നോക്കേണ്ടിവരുന്നത് രോഗികള്‍ക്കും ഡോക്ടര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.

പൊലിസ് കേസുകളില്‍ ഉള്‍പ്പെട്ട് എത്തുന്നവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ജോലിയും അത്യാഹിത വിഭാഗം ഡോക്ടറാണ് ചെയ്യേണ്ടത്.

കോട്ടയം, പാലാ, വൈക്കം ജനറല്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടെന്നിരിക്കെയാണ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവുമൂലം ദുരിതപ്പെടുന്നത്.

രേഖകളില്‍ ഇന്നും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

ചങ്ങനാശേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ജനറല്‍ ആശുപത്രി എന്ന പദവിയിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും താലൂക്ക്‌ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്ന നാമധേയത്തില്‍നിന്നും മോചിതമായിട്ടില്ല. ഒപി വിഭാഗത്തില്‍ കംപ്യൂട്ടർ രജിസ്‌ട്രേഷന്‍ ടിക്കറ്റുകളിൽ ഇന്നും താലൂക്ക് ആശുപത്രി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പം ഉയര്‍ത്തപ്പെട്ട മറ്റ് ആതുരാലയങ്ങള്‍ "ജനറല്‍ ആശുപത്രി'എന്ന് രേഖപ്പെടുത്തിയ ടിക്കറ്റുകളാണ് നല്കി വരുന്നത്. ജനറല്‍ ആശുപത്രി കാറ്റഗറിയിലുള്ള ജീവനക്കാരെ ഇന്നും നിയമിച്ചിട്ടില്ല. അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ എണ്ണം അഞ്ചുമാത്രം. ഇതുസംബന്ധിച്ച നിവേദനം ആരോഗ്യവകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ജയിംസുകുട്ടി ഞാലിയില്‍
ആരോഗ്യവകുപ്പ്, മുന്‍ ഉദ്യോഗസ്ഥന്‍

അത്യാഹിത വിഭാഗം രോഗികള്‍ക്ക് ദുരിതം

ചങ്ങനാശേരി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ പ്രതിസന്ധിയാണ്. ഉദ്ഘാടനം ചെയ്യപ്പെട്ട ചില യൂണിറ്റുകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല.

ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കടുതല്‍ രോഗീ സൗഹൃദമാക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന മന്ത്രി മുരളീധരന്‍റെ പ്രസ്താവന യാഥാര്‍ഥ്യമാക്കണം.

ബെന്നി സി. ചീരഞ്ചിറ
മാനേജ്‌മെന്‍റ് കമ്മിറ്റിയംഗം
ചങ്ങനാശേരി ജനറല്‍ ആശുപത്രി

Tags : Local News Nattuvishesham Changanassery General Hospital Emergency Department

Recent News

Corehub Up