x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലാവസ്ഥാവ്യതിയാനം: പ്രതിസന്ധിയില്‍ നെല്‍ക്കര്‍ഷകര്‍

വെബ് ഡെസ്ക്
Published: July 21, 2026 02:38 AM IST | Updated: July 21, 2026 02:38 AM IST

നഞ്ചക്കൃഷിക്ക് മാനന്തവാടിക്ക് സമീപം ഒരുക്കിയ ഞാറ്റടി.

മാനന്തവാടി: കാലാവസ്ഥാവ്യതിയാനം ജില്ലയിലെ നെല്‍ക്കര്‍ഷകരെ പ്രതിസന്ധിയിലാക്കി. മതിയായ അളവിലുള്ള മഴയുടെ അഭാവത്തില്‍ നഞ്ചക്കൃഷി സയമബന്ധിതായി ഇറക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കൃഷിക്കാര്‍.

മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍-ജൂലൈയോടെ നാട്ടിപ്പണി പൂര്‍ത്തിയായിരുന്നു. ഇത്തവണ കൃഷിപ്പണികള്‍ പാടെ താളംതെറ്റി. നഞ്ചക്കൃഷിയിറക്കുന്ന വയലുകളില്‍ പലേടത്തും ഞാറ്റടിക്ക് ഒരാഴ്ച മുമ്പാണ് വിത്തേറ് നടത്തിയത്.

നഞ്ചക്കൃഷിയിറക്കാന്‍ വൈകുന്നത് വരുന്ന പുഞ്ചക്കൃഷിയെയും ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സമയബന്ധിതമായി പണികള്‍ തീര്‍ന്നില്ലെങ്കില്‍ വിളവെടുപ്പ് വൈകും. അടുത്ത കൃഷിക്കുള്ള സമയം തെറ്റും. ഇത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up