പാലാ : വലിയ പാലത്തിന് താഴെ നഗരസഭയുടെ പുറമ്പോക്ക് ഭൂമി കൈയേറി ബങ്കര്‍ നിര്‍മിച്ചതായി പരാതി.
റിവര്‍വ്യൂ റോഡിനെയും ആശുപത്രി ജംഗ്ഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ബസ് സ്റ്റോപ്പുകളിലേക്കുള്ള നടപ്പ് വഴി കൈയേറിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് എന്നും നഗരസഭയുടെയോ പൊതുമരാമത്തിന്റെയോ അനുമതിയില്ലാതെ കൈയേറ്റത്തിലൂടെയാണ് കെട്ടിടം പണിതുയര്‍ത്തിയതെന്നും പൊതുപ്രവര്‍ത്തകനായ അജി മാര്‍ക്കോസ് പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.
അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ നഗരസഭാ പടിക്കല്‍ ശവപ്പെട്ടിയില്‍ കിടന്ന് ധര്‍ണ നടത്തി.
ജനറൽ ആശുപത്രിയിലേക്ക് വരുന്നതും പോകുന്നതുമായ രോഗികളും ബന്ധുക്കളും സ്കൂള്‍ കുട്ടികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പടിയാണ് കെട്ടിടം നിര്‍മിച്ച് തടസപ്പെടുത്തിയിരിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റി പൊതുജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്ന് അജി മാര്‍ക്കോസ് ആവശ്യപ്പെട്ടു.
നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും മൂന്ന് തവണ നോട്ടീസ് കൊടുത്തതിന് ശേഷം മാത്രമേ പൊളിച്ചു നീക്കാന്‍ സാധിക്കൂ എന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ചെയര്‍പേഴ്സണ്‍ ദിയാ ബിനു പറഞ്ഞു