തലശേരി: ശിശുക്കളെയും കുട്ടികളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളുടെയും പ്രചരിക്കുന്ന കാലഘട്ടത്തിൽ അതിനു തടയിടാൻ വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ സമഗ്രവും കർശനവുമായ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
അടുത്തകാലത്തായി ഇത്തരം നിരവധി വാർത്തകൾ സോഷ്യൽ മീഡിയ, പത്ര മാധ്യമങ്ങൾ എന്നിവ യിലൂടെ വന്നുകൊണ്ടിരിക്കുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ശിശുക്കളും കുട്ടികളും പീഡനം അനുഭവിക്കുമ്പോൾ ഭരണാധികാരി കളും മറ്റുള്ളവരും അത് ഒട്ടുംതന്നെ ഗൗരവത്തിലെടുക്കുന്നില്ലെന്ന യാഥാർഥ്യം നാം മനസിലാക്കേണ്ട തുണ്ട്.
വിദേശ രാജ്യങ്ങളിൽ ശിശുസംരക്ഷണ നിയമങ്ങൾ ശക്തമായതുകൊണ്ട് അവിടെ ഇത്തരം പ്രവണത കൾ കാണുന്നില്ല. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും അറിവിലും പരിഷ്കാരത്തിലും മുന്നിൽ നില്ക്കുന്ന നമ്മുടെ സംസ്ഥാനത്തും ഇത്തരം കുറ്റകൃത്യങ്ങൾ പതിവായി സംഭവിക്കുന്നതായാണ് കാണുന്നത്. ഇന്ന് സ്വന്തം വീടുകളിൽ പോലും ശിശുക്കളും കുട്ടികളും സുരക്ഷിതരല്ലായിരിക്കുന്നു. ഭാവി തലമുറയെ സംരക്ഷിക്കേണ്ട സർക്കാരുകൾ ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണ മെന്ന് യോഗം ആവശ്യപ്പെട്ടു.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.