x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരാജയഭീതിപൂണ്ട കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എൽഡിഎഫ്


Published: April 6, 2026 11:33 PM IST | Updated: April 6, 2026 11:33 PM IST

കട്ടപ്പന: പരാജയം ഉറപ്പായതോടെ എൽഡിഎഫ് പ്രകടന പത്രിക ദുർവ്യാഖ്യാനം ചെയ്ത് കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ നോക്കൾ ആരോപിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെങ്കിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് തടിയൂരാനായി എൽഡിഎഫ് പ്രകടന പത്രികയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്.

മലയോര കർഷകരെ കുടിയിറക്കാൻ കോണ്‍ഗ്രസ് കൊണ്ടുവന്ന ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനുള്ള നീക്കമാണ് ചിലരുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടുക്കിയിൽ ലക്ഷ്യമിടുന്നത്. ഇടുക്കിയിലെ 80 ശതമാനം സ്ഥലങ്ങളും വാസയോഗ്യമല്ലെന്നും ഇവിടം വിട്ടുപോകണമെന്നുമാണ് പരോക്ഷമായി ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാധ്യമങ്ങൾക്ക് മുന്പിൽ പറഞ്ഞിട്ടുള്ളത്.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ, ഉരുൾപൊട്ടൽ മേഖലയിലെ തദ്ദേശവാസികൾക്ക് അപകട സാധ്യതകൾ ഒഴിവാക്കാൻ ശാസ്ത്രീയ പരിശീലനങ്ങളും മുന്നറിയിപ്പുകളും ബോധവത്കരണവും നടത്തുമെന്നാണ് എൽഡിഎഫ് പ്രകടന പത്രികയിൽ പറയുന്നത്. ഇതിനെയാണ് കോണ്‍ഗ്രസിലെ ചില നേതാക്കൾ തെറ്റായി വ്യാഖ്യാനിക്കുന്നത്. സംരക്ഷിത വനങ്ങളുടെ സംരക്ഷണം കാലങ്ങളായി തുടർന്നു വരുന്നതാണ്. വനത്തിനുള്ളിൽ ബഫർസോണ്‍ നിശ്ചയിച്ച് എക്കോ ടൂറിസവും വനവിഭവ ശേഖരണവും നടത്തുകയും വനത്തിന് പുറത്തേക്ക് വന്യജീവികൾ വരാതെ തടയുകയും ചെയ്യുക എന്ന ലക്ഷ്യമാണ് വന സംരക്ഷണംകൊണ്ട് പ്രകടനപത്രികയിൽ ഉദ്ദേശിച്ചിട്ടുള്ളത്.

ഇടുക്കിയിൽ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കുന്നതിനാവശ്യമായ നിയമ നിർമാണങ്ങളാണ് എൽഡിഎഫ് സർക്കാർ നിർമിച്ചിട്ടുള്ളത്. 45,000 പേർക്ക് പട്ടയം നൽകി, നിർമാണ നിരോധനം നീക്കി, നിലവിലുള്ള കെട്ടിടങ്ങൾക്ക് നിയമസാധുത ഉറപ്പാക്കി യഥേഷ്ടം നിർമാണങ്ങൾ നടത്തുന്നതിനും ജീവനോപാധി കണ്ടെത്തുന്നതിനും പൂർണ സ്വാതന്ത്ര്യം നൽകിയാണ് ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. ഇടുക്കിയിലെ അഞ്ചു സീറ്റും എൽഡിഎഫ് ഉറപ്പിച്ചുകഴിഞ്ഞുവെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, കേരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കണ്‍വീനർ സി.എസ്. അജേഷ് എന്നിവർ പത്ര സമ്മേളനത്തിൽ അവകാശപ്പെട്ടു.

Tags : Congress fearing nattuvishesham local news

Recent News

Corehub Up