രാജൻ ജെ. പല്ലൻ തൃശൂർ
തൃശൂർ: കോർപറേഷൻ മേഖലയിലെ നാൽപതോളം ഡിവിഷനുകളിൽ ഒരുപോലെ വികസനം എത്തിക്കും. ഗതാഗതക്കുരുക്ക്, ജംഗ്ഷൻ- റോഡ് വികസനം എന്നിവയാണു പ്രധാന പ്രശ്നം. പടിഞ്ഞാറേക്കോട്ട, കിഴക്കേകോട്ട ഫ്ളൈ ഓവറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പടിഞ്ഞാറേകോട്ട ഫ്ളൈ ഓവറിനു 50 ലക്ഷം ടോക്കണ്‍ മണി അനുവദിച്ചിരുന്നു.
അശ്വനി, പൂങ്കുന്നം, പാട്ടുരായ്ക്കൽ ജംഗ്ഷനുകളിൽ ഫ് ളൈ ഓവർ നിർമിക്കും. അമല- മണ്ണുത്തി ബൈപ്പാസ് യാഥാർഥ്യമാക്കും. പുഴയ്ക്കൽ പാടത്തെ കിൻഫ്രയുടെ 10 ഏക്കറിൽ മൊബിലിറ്റി ഹബ് സ്ഥാപിക്കും. കോർപറേഷന്റെ എല്ലാ മേഖലകളിലും മിനി ബസ് സ്റ്റാൻഡുകൾ വിഭാവനം ചെയ്യും. ജനകീയ പങ്കാളിത്തത്തിൽ മണ്ഡലത്തിലെ എല്ലാ ജംഗ്ഷനുകളും വികസിപ്പിക്കും. എംജി റോഡ് വികസനം നടപ്പാക്കും.
ഡിവിഷൻ തലത്തിൽ രാഷ്ട്രീയത്തിന് അതീതമായി കമ്മിറ്റിയുണ്ടാക്കും. ഒന്ന്, രണ്ട്, അഞ്ചുവർഷ കാലയളവിൽ പൂർത്തിയാക്കേണ്ട വികസനത്തിന്റെ കലണ്ടറുണ്ടാക്കും. വിദഗ്ധരുമായി ആലോചിച്ച് പ്രാവർത്തികമാക്കും. കോർപറേഷനും എല്ലാവിധ ജനങ്ങളുമായും സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.
Tags : Development nattuvishesham local news