x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ളക്ഷാമം: കുരുത്തിച്ചാലിൽ പ്രദേശവാസികൾക്കു നിയന്ത്രണ ഇളവ്


Published: April 26, 2026 06:39 AM IST | Updated: April 26, 2026 06:39 AM IST

മണ്ണാർക്കാട്: ചൂടുകൂടി കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും ക്ഷാമം നേരിട്ടതോടെ കുരുത്തിച്ചാലിൽ ഗ്രാമപഞ്ചായത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് നാട്ടുകാർക്ക് ഇളവ് നൽകി. ഇന്നലെ കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. കുന്തിപ്പുഴയുടെ മുകൾഭാഗമായ കുരുത്തിച്ചാലിൽ വിനോദസഞ്ചാരികൾ വെള്ളത്തിൽ അകപ്പെട്ട് മരണം പതിവായതിനെ തുടർന്ന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

പ്രദേശവാസികളും പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികളും കുരുത്തിച്ചാലിൽ ഇറങ്ങുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം മുതൽ ഇവിടം പോലീസ് നിയന്ത്രണത്തിലാണ്. ഇതിനിടെ നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും ഗ്രാമപഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് അടിയന്തരയോഗം ചേർന്നത്.

ചൂട് കൂടുതലായതിനാൽ ഇപ്പോൾ വിനോദസഞ്ചാരികളുടെ വരവ് കൂടുതലാണ്. കൂടാതെ ഇപ്പോഴും കുരുത്തിച്ചാലിൽ നീരൊഴുക്കുണ്ട്. അതിനാൽ പോലീസിന്‍റെ നിയന്ത്രണം പിൻവലിക്കാനാവില്ലെന്ന് യോഗത്തിൽ ഗ്രാമപഞ്ചായത്ത് നിലപാടെടുത്തു.

എന്നാൽ പ്രദേശവാസികൾക്ക് കുരുത്തിച്ചാലിൽ ഇറങ്ങുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്താൻ യോഗത്തിൽ തീരുമാനമായി. പ്രദേശവാസികൾക്ക് കുരുത്തിച്ചാലിനെകുറിച്ച് ധാരണയുണ്ടെന്നും അവർക്ക് കുടിവെള്ളത്തിനും കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും കുരുത്തിച്ചാൽ പ്രയോജനപ്പെടുത്താമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. നിരീക്ഷണത്തിന് എത്തുന്ന പോലീസുകാർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷയായി. മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.

Tags : nattu vishesham Drinking water shortage

Recent News

Corehub Up