x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അര്‍ഹമായ നഷ്ടപരിഹാരം വൈകുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

വെബ് ഡെസ്ക്
Published: August 17, 2026 01:59 AM IST | Updated: August 17, 2026 01:59 AM IST

കനത്ത മഴയില്‍ നശിച്ച വാഴത്തോട്ടം.

മാനന്തവാടി: കനത്ത കൃഷിനാശത്തിന് പിന്നാലെ അര്‍ഹമായ നഷ്ടപരിഹാരം വൈകുന്നതില്‍ മാനന്തവാടി താലൂക്കിലെ കര്‍ഷക സമൂഹം പ്രതിസന്ധിയില്‍. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും മുന്‍ വര്‍ഷങ്ങളില്‍ ലഭിക്കണ്ട ഇന്‍ഷ്വറന്‍സ് തുകയും ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസമാണ് ഉണ്ടാകുന്നത്.

മാനന്തവാടി താലൂക്കില്‍ മാത്രം ഇത്തവണ 11.93 കോടി രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്. ഇത്തവണ വാഴകൃഷിയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. താലൂക്കിലാകെ നിലംപൊത്തിയ വാഴകളുടെ എണ്ണം 16.3550 ലക്ഷമാണ്. മാനന്തവാടി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫിസിന് കീഴിലുള്ള ആറ് കൃഷി ഭവനുകളുടെ കീഴിലുള്ള 262 കര്‍ഷകരുടെ 88.5 ഹെക്ടര്‍ സ്ഥലത്തെ വാഴകളാണ് ഈ വര്‍ഷത്തെ മഴയിലും കാറ്റിലും നിലംപൊത്തിയത്. നഷ്ടപരിഹാരം അടിയന്തരമായി ലഭിക്കാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up