x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുമൂടി പാടിച്ചിറ വില്ലേജ് ഓഫീസ് പരിസരം

വെബ് ഡെസ്ക്
Published: August 17, 2026 02:07 AM IST | Updated: August 17, 2026 02:07 AM IST

കാട് മൂടിയ പാടിച്ചിറ വില്ലേജ് ഓഫിസ് പരിസരം.

പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജ് ഓഫീസ് പരിസരം കാടുമൂടികിടന്നിട്ടും വെട്ടിത്തെളിക്കുന്നതിന് നടപടിയില്ലെന്ന് പരാതി. കാടുകള്‍മൂലം ഓഫീസിലെത്തുന്നവര്‍ക്ക് ഗേറ്റിലൂടെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.

ഓഫിസിന്‍റെ ഗേറ്റിന് സമീപത്തെ വെള്ളക്കെട്ടും കാടുകളും വകഞ്ഞുമാറ്റിവേണം ഓഫിസിലേക്ക് കയറാന്‍. ഓഫിസിന്‍റെ മൂന്ന് ഭാഗത്തും കാടുകള്‍വളര്‍ന്നു നില്‍ക്കുന്നത് വെട്ടിത്തെളിക്കണമെന്ന് നിരവധിതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയെങ്കിലും ഓഫിസ് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വില്ലേജ് ഓഫിസിനോട് ചേര്‍ന്ന വെയിറ്റിംഗ് ഷെഡ് പരിസരവും കാടുവളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന നിലയിലാണ്. ഇവിടെ നിരവധിയാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലമായിട്ടുപോലും ഈ പരിസരത്തെ കാടുവെട്ടിത്തെളിക്കാന്‍ ആരും തയാറായിട്ടില്ല. അടിയന്തരമായി കാട് വെട്ടിനീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up