x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണംകഴിഞ്ഞിട്ടും വിപണിയില്‍ കേമരായി ഞാലിപ്പൂവനും നേന്ത്രപ്പഴവും

വെബ് ഡെസ്ക്
Published: September 3, 2026 10:56 PM IST | Updated: September 3, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം: ഓണംകഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വിപണിയില്‍ വിലയിടിയാതെ ഞാലിപ്പൂവനും നേന്ത്രപ്പഴവും. കിലോയ്ക്ക് 110 രൂപയ്ക്കു വരെയാണ് ഗ്രാമീണ മേഖലകളില്‍ ഞാലിപ്പൂവന്‍ വിറ്റുപോകുന്നത്. നഗരങ്ങളില്‍ ഇത് 120 രൂപവരെ എത്തി. ഓണക്കാലത്ത് ഞാലിപ്പൂവന്‍ പഴങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യമുണ്ടായിരുന്നു. സീസണ്‍ അല്ലാത്തതിനാലുള്ള ലഭ്യതക്കുറവാണ് ഓണശേഷവും ഞാലിപ്പൂവന് വില കുറയാത്തതിനു പ്രധാന കാരണം.

ചിങ്ങമാസത്തിലെ വിവാഹസദ്യകളിലും ഞാലിപ്പൂവനു തന്നെയാണ് പ്രഥമസ്ഥാനം. നാടന്‍ ഞാലിപ്പൂവന്‍ കുലകളേക്കാള്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്നവയില്‍ ഇടതൂര്‍ന്ന പടലകളാണു കാണപ്പെടുന്നത്. അതിനാല്‍ തമിഴ്നാട് പഴങ്ങള്‍ക്കാണു വിപണിയില്‍ ആവശ്യക്കാരുള്ളത്. വയനാട്ടില്‍നിന്നും വരുന്ന പഴങ്ങള്‍ക്കും നല്ല വിപണിയുണ്ട്. നാടന്‍ ഞാലിപ്പൂവന് ആവശ്യക്കാരുണ്ടെങ്കിലും പെട്ടെന്ന് കറുത്ത് പോകുന്നതിനാല്‍ കച്ചവടക്കാര്‍ വാങ്ങാറില്ല.
ഞാലിപ്പൂവന് പുറമേ നേന്ത്രപ്പഴത്തിനും വിപണിയില്‍ ഉയര്‍ന്ന വില തുടരുകയാണ്. കഴിഞ്ഞതവണ കര്‍ഷകര്‍ക്ക് നേട്ടം ലഭിക്കാതിരുന്നതിനാല്‍ ഇത്തവണ ഏത്തവാഴ കൃഷി നാട്ടിന്‍പുറങ്ങളില്‍ കുറവായിരുന്നു. മറ്റ് സ്ഥലങ്ങളില്‍നിന്നാണ് ജില്ലയില്‍ ഏത്തക്കായ എത്തിയത്. ആവശ്യക്കാര്‍ കൂടിയതോടെ വില വര്‍ധിപ്പിച്ചാണ് കച്ചവടക്കാര്‍ വ്യാപാരം നടത്തിയത്. ഇത്തവണ ഏത്തവാഴ കൃഷി ചെയ്ത കര്‍ഷകര്‍ക്കും നേട്ടമായിരുന്നു.

നേന്ത്രക്കായയുടെ കാര്യത്തില്‍ നാടന്‍ ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. രുചിയിലും ഗുണത്തിലും ഇവ മറുനാടന്‍ പഴങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. നിലവില്‍ കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണ് നേന്ത്രപ്പഴത്തിന്‍റെ വില. റോബസ്റ്റയ്ക്ക് 40 രൂപയും പാളയംകോടന് 40 രൂപയും പൂവന് 70 രൂപയുമാണ് ഇപ്പോഴത്തെ ശരാശരി വിലനിലവാരം. വരും മാസങ്ങളില്‍ കൂടുതല്‍ പഴങ്ങള്‍ വിപണിയിലെത്തുന്നതോടെ മാത്രമേ വിലയില്‍ കാര്യമായ കുറവുണ്ടാകൂവെന്നാണു വ്യാപാരികളുടെ വിലയിരുത്തല്‍.

Tags : Market NattuVishasham DistrictNews

Recent News

Corehub Up