x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂക്കളങ്ങള്‍ മാഞ്ഞെങ്കിലും മായാത്ത ഓർമകളുമായി "മടങ്ങാ'നൊരുങ്ങി മയലാളികൾ

വെബ് ഡെസ്ക്
Published: August 28, 2026 01:37 AM IST | Updated: August 28, 2026 01:37 AM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: പൂക്കളങ്ങളും സദ്യവട്ടങ്ങളുമായി നാടും നഗരവും ഒരുപോലെ നെഞ്ചിലേറ്റിയ ഓണദിനങ്ങള്‍ക്ക് വിടയേകാനൊരുങ്ങി മലയാളികള്‍. 10 നാള്‍ നീണ്ടുനിന്ന വലിയ ആഘോഷപ്പൊലിമയില്‍നിന്ന് മലയാളികള്‍ വീണ്ടും തങ്ങളുടെ ദൈനംദിന തിരക്കുകളിലേക്ക് മടങ്ങുകയാണ്.

ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാണെങ്കിലും സജീവമാകുക തിങ്കളാഴ്ചയോടെയാകും. നാട്ടിലെ ഓണാഘോഷം കഴിഞ്ഞ് നഗരങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും മടങ്ങുന്നവരാണ് കൂടുതലും. കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രാടപ്പാച്ചിലിന്‍റെയും തിരുവോണത്തിന്‍റെയും തിരക്കുകള്‍ ഒഴിഞ്ഞ വിപണികള്‍ ഇപ്പോള്‍ പതിവ് പ്രവൃത്തിദിനങ്ങളുടെ ശാന്തതയിലാണ്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒത്തുചേര്‍ന്ന് ചെലവഴിച്ച നല്ല നിമിഷങ്ങളുടെ ഓര്‍മകളുമായാണ് പലരും തങ്ങളുടെ കര്‍മമണ്ഡലങ്ങളിലേക്ക് തിരിക്കുന്നത്. നഗരങ്ങളിലേക്ക് മടങ്ങുന്നവരുടെ ബാഗുകളില്‍ വീട്ടിലുണ്ടാക്കിയ ശര്‍ക്കരവരട്ടിക്കും ഉപ്പേരികള്‍ക്കും ഒപ്പം ഒരുപിടി നല്ല സ്‌നേഹസ്മരണകള്‍ കൂടിയുണ്ട്. ചുരുങ്ങിയ ദിവസത്തെ അവധിക്കെത്തിയ പ്രവാസികളും വീണ്ടും തങ്ങളുടെ പ്രവാസജീവിതത്തിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്.

ഓരോ ഓണവും ബാക്കിവയ്ക്കുന്നത് അടുത്ത ഒരു വര്‍ഷത്തേക്കുള്ള വലിയൊരു ഊര്‍ജമാണ്. മുറ്റത്തെ പൂക്കളങ്ങള്‍ മാഞ്ഞെങ്കിലും കൂടിച്ചേരലുകള്‍ നല്‍കിയ സന്തോഷവും കൂട്ടായ്മയുടെ കരുത്തും വരും ദിനങ്ങളിലെ തിരക്കുകളില്‍ ഓരോ മലയാളിക്കും കരുത്താകും. സദ്യയുടെ മധുരവും ഓണപാട്ടിന്‍റെ ശീലുകളുമായി ഇനി അടുത്ത ചിങ്ങമാസത്തിനായുള്ള കാത്തിരിപ്പാണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up