അറസ്റ്റിലായവരിൽ സ്ഥിരം മയക്കുമരുന്നു പ്രതിയും
പേരൂര്‍ക്കട: തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. പട്ടം ഗൗരീശപട്ടം സ്വദേശി അര്ജുന് ആര്. മനോജ് (26), വട്ടിയൂര്‍ക്കാവ് വേറ്റിക്കോണം സ്വദേശി എസ്. ആതിഷ് (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 11.51 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തില്‍ പ്രീവന്റീവ് ഓഫീസര്‍ രഞ്ജിത്ത്, കൃഷ്ണകുമാര്‍, രാജേഷ് പി. രാജന്, എം. വിശാഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ്, ഷംനാദ്, ആരോമല്‍, രാജന്, ശരണ്‍, വിജീഷ്, ശ്രീരാഗ്, ഗോകുല്‍, അഭിജിത്, അക്ഷയ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ആര്യ എന്നിവരാണു പ്രതികളെ പിടികൂ ടിയത്. സംഭവത്തെക്കുറിച്ച് എക്സൈസ് സംഘം പറയുന്നത്: പിടിയിലായ അര്ജുന് ആര്. മനോജ് ബെംഗളൂരുവിൽനിന്ന് ട്രെയിന്‍മാര്‍ഗമാണ് എംഡിഎംഎ കൊണ്ടുവന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് എക്സൈസ് സംഘം കാത്തുനില്ക്കുകയായിരുന്നു. സമാനസംഭവത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ അര്ജുന് വീണ്ടും ലഹരിക്കടത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മുടിയും താടിയും വളര്‍ത്തിയിരുന്ന ഇയാള്‍ മടക്കയാത്രയില്‍ താടി നീക്കി ഒരു പ്രത്യേക തരത്തില്‍ മുടിയും മീശയും വെട്ടിയൊതുക്കി ആള്‍മാറാട്ടം നടത്തിയാണ് ട്രെയിന്‍ ഇറങ്ങിയത്.
തിരിച്ചറിയുക പ്രയാസമാണെങ്കിലും ഇയാളുടെ സുഹൃത്ത് ആതിഷ് എന്‍ഫീല്‍ഡ് ബുള്ളറ്റുമായി റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടാകുമെന്ന വിവരംവച്ച് വാഹനത്തിനു സമീപത്തുണ്ടായിരുന്ന എക്സൈസ് സംഘം അര്ജുന് ബുള്ളറ്റിനുസമീപമെത്തിയതോടെ തിരിച്ചറിയുകയായിരുന്നു.
ബുള്ളറ്റിനുള്ളില്‍ എംഡിഎംഎ നിറച്ച് കച്ചവടം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ആതിഷിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.