ബോംബെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ.
നെടുമങ്ങാട്: ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്തു വെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കാപ്പക്കേസ് പ്രതികളുൾപ്പടെ ഒമ്പതു പേർ അറസ്റ്റിലായി.
പേരയം ചെല്ലഞ്ചി ഗംഗാഭവനിൽ എം. കൃഷ്ണനുണ്ണി (27), മഞ്ച പേരുമല അശ്വതി ഭവനിൽ എസ്. അനൂപ് (25), പുല്ലംപാറ പാലാകോണം തേവരുകുന്ന് പുത്തൻ വീട്ടിൽ എസ്. സാദ്ദിഖ് (28), മഞ്ച പാറക്കാട് തോട്ടരികത്ത് വീട്ടിൽ എസ്. ദീജു (27), ഉഴമലക്കൽ ചാരുമൂട് ആമിന മൻസിലിൽ ഡി. ഷിജിൻ (34), കാച്ചാണി അമ്പലം വിളാകത്ത് വീട്ടിൽ ആർ. ഹരികൃഷ്ണൻ (27), പേരയം ചെല്ലഞ്ചി വിഷ്ണുഭവനിൽ എസ്. വിഷ്ണു (25), മൈലം ചെറിയകൊണ്ണി സുരദിൻ ഭവനിൽ എസ്. സുരദിൻ (30), മഞ്ച പേരുമല തടത്തരികത്ത് വീട്ടിൽ ആർ. രാജേഷ് (32) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അക്രമം. കൃഷ് ണനുണ്ണിയും വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ആശുപത്രി പരിസരത്ത് സ്ഫോടക വസ്തുക്കൾ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അനൂപ് വധശ്രമം ഉൾപ്പെടെയുള്ള കേസിലെ പ്രതിയും ദീജു നെടുമങ്ങാട് സ്റ്റേഷനിൽ പത്തോളം കേസിലെ പ്രതിയുമാണ്. കാപ്പക്കേസിലെ പ്രതികൾക്കൂടിയാ യ ഇരുവരും നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ റൗഡി ലി സ്റ്റിലും ഉൾപ്പെട്ടവരാണ്.
വട്ടിയൂർക്കാവ്, കാച്ചാണി പ്രദേശങ്ങളിൽനിന്ന് നെടുമങ്ങാട് എസ്എച്ച്ഒ പ്രസാദ്, എസ്ഐമാരായ ബാസിത്ത് ഇബ്രാഹിം, അംബരീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഎസ്ഐമാരായ നസീം, അഭിലാഷ്, സി. ബിജു, സിപിഓമാരായ അനുരാഗ്,രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.