പ്രതീകാത്മക ചിത്രം
പള്ളുരുത്തി: കുമ്പളങ്ങി വടക്കുംഭാഗത്ത് തെരുവുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി ഉൾപ്പെടെ നാലു പേർ ചികിത്സയിൽ. ഇന്നലെ രാവിലെ കോയബസാർ സ്റ്റോപ്പിന് സമീപത്തുച്ചാണ് നായ ആദ്യം ഒരു വീട്ടമ്മയെ കടിച്ചത്. പിന്നീട് മറ്റൊരു വീട്ടമ്മയെയും വിദ്യാർഥിയെയും കടിച്ചു. തുടർന്നാണ് തമിഴനാട് സ്വദേശിക്ക് കടിയേല്‍ക്കുന്നത്. നാലുപേരെയും കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലും എത്തിച്ച് വാക്സിനേഷൻ നടത്തി
പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കുറുപ്പശേരി, വാർഡ് മെമ്പർ കെ.വി. സാബു, വെറ്റിനറി ഡോ. ശ്രീലക്ഷമി എന്നിവരുടെയും മിഷൻ റാബീസ് ടീം അംഗങ്ങളുടെയും സഹകരണത്തോടെ കൂടുതൽ പരിശോധന നടത്തി. ഇതിനിടെ കടിച്ച നായയെ മണിക്കൂറുകൾക്കുശേഷം ചത്ത നിലയിൽ കണ്ടെത്തി.