x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വല നിറയെ പ്രതീക്ഷയുമായി കടലിലേക്ക്

ജെസ്ന ജോര്‍ജ്
Published: July 31, 2026 02:00 AM IST | Updated: July 31, 2026 02:00 AM IST

കോഴിക്കോട്: ഒന്നര മാസത്തോളം നീണ്ട ട്രോളിംഗ് നിരോധനത്തിന് ശേഷം പുതിയ പ്രതീക്ഷകളോടെ ഇന്ന് അര്‍ധരാത്രിയോടെ ബോട്ടുകള്‍ കടലിലേക്ക് തിരിക്കും. കോഴിക്കോട് പുതിയാപ്പയില്‍ നിന്ന് ഏകദേശം 150 വലിയ ബോട്ടുകളാണ് ഇക്കുറി കടലിലിറങ്ങുന്നത്. ബോട്ടുകളുടെയും വലകളുടെയുമെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇക്കുറി നല്ല മത്സ്യലഭ്യതയാണ് പ്രതീക്ഷിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ബോട്ടുകളുടെ എന്‍ജിന്‍ പണികള്‍ കഴിഞ്ഞു. പെയിന്‍റടിയും മറ്റും പൂര്‍ത്തിയായി. പുതിയ വലകളും തയ്യാറായി. ബോട്ടുകളില്‍ ഏകദേശം 300 ബ്ലോക്ക് ഐസ് കരുതും. ഇക്കുറി, കിളിമീന്‍, കൂന്തള്‍, ചെമ്മീന്‍ എന്നിവ കൂടുതലായി ലഭിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ കരുതുന്നത്.
‌കാലാവസ്ഥ അനുകൂലമാണെങ്കിലും മഴക്കുറവ് മത്സ്യലഭ്യതയെ ബാധിച്ചേക്കാമെന്ന് പുതിയാപ്പ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായ ഉമേഷ് വലിയകത്ത് പറഞ്ഞു. നല്ല മഴ പെയ്ത് കടല്‍ ഇളകി മറിയണം. ഇക്കുറി അങ്ങനെയൊരു മഴ ലഭിച്ചിട്ടില്ല.
എങ്കിലും നല്ല കോള് ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അല്ലെങ്കില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാവരും കഷ്ടത്തിലാകും. സാധനങ്ങള്‍ക്കെല്ലാം വലിയ വിലക്കയറ്റമാണ്. ഓരോ സാധനത്തിനും കഴിഞ്ഞ ഒരാഴ്ച മുമ്പുള്ള വിലയല്ല ഇപ്പോഴുള്ളതെന്ന് ഉമേഷ് ചൂണ്ടിക്കാട്ടി.
മത്തി പോലെയുള്ള മത്സ്യങ്ങളുടെ ലഭ്യത കുറവായതിനാല്‍ മീന്‍ വിലയില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നത്. അതേസമയം, കയറ്റി അയയ്ക്കുന്ന മീനുകളുടെ വിലയില്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കടലില്‍ നാലഞ്ചു ദിവസം വരെ തങ്ങേണ്ടതിനാല്‍ ഓരോ ബോട്ടിലും 4000 മുതല്‍ 5000 ലിറ്റര്‍ വരെ ഡീസല്‍ അടിക്കും. കൂടാതെ ഭക്ഷണം തയ്യാറാക്കുന്നതിന് ഒരാഴ്ചത്തേക്കുള്ള റേഷനും കരുതും. ഇതിന് പുറമെ 5000 ലിറ്റര്‍ കുടിവെള്ളവും മത്സ്യത്തൊഴിലാളികള്‍ കരുതും. ഡീസലിനും മറ്റ് അനുബന്ധചെലവുകള്‍ക്കുമായി വന്‍തുകയാണ് ചെലവുവരുന്നത്. പ്രതീക്ഷിച്ചത്ര കോള് ലഭിച്ചില്ലെങ്കില്‍ തൊഴിലാളികളുടെ കുടുംബങ്ങളില്‍ അടുപ്പ് പുകയില്ല.
പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കാന്‍ ഡീസലിനു സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന് ആവശ്യവും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാരുകള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ഡീസലിന് സബ്സിഡി നല്‍കുന്നുണ്ട്. കേരളത്തില്‍ മാത്രമാണ് ആനുകൂല്യം ഇല്ലാത്തത്.
പുതിയ സര്‍ക്കാരില്‍ ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

 

Tags : Nattuvishesham Districtnews Heading

Recent News

Corehub Up