x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊതു സ്ഥലത്തെ പുകവലി നടപടിക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം


Published: June 28, 2026 11:12 PM IST | Updated: June 28, 2026 11:12 PM IST

തൊടുപുഴ: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലെ പുകവലി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിവേദനത്തില്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഇടപെടല്‍. കരിമണ്ണൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ സിനു ജോസ് മന്ത്രിക്കു നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ പരാതിക്കാരനില്‍നിന്ന് മൊഴിയെടുത്തു.

പൊതുനിരത്തുകള്‍, കടകളുടെ മുന്‍വശങ്ങള്‍, കെട്ടിടങ്ങളുടെ ഇടനാഴികള്‍, ബസ് സ്റ്റോപ്പുകള്‍, കാല്‍നടയാത്രക്കാരുടെ വഴികള്‍ എന്നിവയ്ക്ക് പുറമേ ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുമ്പോള്‍പോലും ആളുകള്‍ പരസ്യമായി പുകവലിക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണെന്ന് സിനു ജോസ് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.

ഇതു കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവരുള്‍പ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിക്കുന്നത്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചുകൊണ്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ അധികാരികള്‍ എന്നിവരുടെ ഭാഗത്തുനിന്ന് ശക്തമായ പരിശോധനകളോ ഇടപെടലുകളോ ഉണ്ടാകുന്നില്ലെന്നും ഇതു നിയമലംഘകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാകുന്നുവെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.

ആഭ്യന്തര മന്ത്രിക്ക് പുറമേ മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രിമാരായ എം. ലിജു, കെ.എം. ഷാജി, കെ. മുരളീധരന്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Tags : public gatherings Nattuvishesham Districte news

Recent News

Corehub Up