പ്രതീകാത്മക ചിത്രം
തലശേരി: സംശയത്തെ തുടർന്ന് ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. പെരിങ്ങത്തൂർ പുല്ലൂക്കരയിലെ പടികൂലോത്ത് വീട്ടിൽ പി.കെ. രതി (51) യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പി.കെ.മോഹനനെ (63)യാണ് കോടതി ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവി ക്കണം. കഴിഞ്ഞ ദിവസമാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2021 ഡിസംമ്പർ 22ന് രാവിലെ11 ഓടെയാണ് സംഭവം. വീട്ടിൽ നിന്നുമുള്ള നിലവിളി കേട്ട് അയൽവാ സികൾ ഓടിയെത്തിയപ്പോൾ വീടിന്റെ മുൻഭാഗവും, പിൻഭാഗവും ഉള്ളിൽ നിന്ന് അടച്ചിരുന്നു. നാട്ടുകാർ വാതിൽ ചവിട്ടിപൊളിച്ചാണ് അകത്തു കടന്നത്. അപ്പോൾ രതി കഴുത്ത് അററ നിലയിൽ കിടക്കുന്നതാണ് കണ്ടത്. ചോര പുരണ്ട കത്തിയുമായി മോഹനനും അകത്തുണ്ടായിരുന്നു. പടിക്കൽ കൂലോത്ത് പി.കെ.ഷിനോജിന്റെ പരാതിയിലാണ് ചൊക്ലി പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. പ്രായത്തിൽ വ്യത്യാസമുള്ള ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ട് മക്കളുണ്ട്.
മക്കളായ എം.അഭിഷിക്, അനിഷ പ്രകാശൻ, സയിന്റിഫിക് കെ. ശ്രീജ, ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള, ഡോ. സ്മിത, പോലീസ് ഓഫീസർമാരായ ചൊക്ലി സ്റ്റേഷൻ ഇൻസ്പെക്ടർ സി. ഷാജു, സൂരജ് ഭാസ്കരൻ, എം. മനോജ്, ഷംസീർ, മനീഷ്, സരൂപ്, കെ.വി. സീന, എൻ.സി. യതീഷ് പാനൂർ നഗരസഭാ സെക്രട്ടറിയായിരുന്ന കെ. രാജൻ വില്ലേജ് ഓഫീസർമാരായ രജനി, ഉമ്മർ തൊണ്ടിയിൽ,തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ഹാജരായി.