x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടമലക്കുടിയിലെ റേഷനരി തട്ടിപ്പ്: കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു


Published: April 17, 2026 10:40 PM IST | Updated: April 17, 2026 10:40 PM IST

തൊടുപുഴ: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ടണ്‍ കണക്കിന് റേഷനരി കാണാതായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റം തെളിഞ്ഞാല്‍ വിതരണക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും ഇടമലക്കുടിയിലെ പല ഉന്നതികളിലും റേഷനരി കിട്ടാനില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ വിതരണം ചെയ്യേണ്ട 65 ടണ്‍ അരിയാണ് കാണാതായത്.

കഴിഞ്ഞ ഒരു മാസമായി ഇടമലക്കുടിയില്‍ റേഷനരി ലഭിക്കുന്നില്ലെന്നു പരാതി ഉന്നയിക്കുകയാണ് ഉന്നതികളിലുള്ളവര്‍. റേഷന്‍ വിതരണം താറുമാറായതിനെത്തുടര്‍ന്നു ദേവികുളം താലൂക്ക് സപ്ലൈ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

രണ്ട് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പെട്ടിമുടി ഗോഡൗണിലും സൊസൈറ്റിക്കുടി, വെള്ളവാരക്കുടി എന്നിവിടങ്ങളിലെ റേഷന്‍ കടകളിലുമായിരുന്നു പരിശോധന. 70,000 കിലോ സ്റ്റോക്ക് ഉണ്ടെന്ന് കാണിച്ചെങ്കിലും 5,000 കിലോ മാത്രമാണ് പരിശോധനയില്‍ കണ്ടെത്താനായത്. 65,000 കിലോഅരിയാണ് അപ്രത്യക്ഷമായത്. സപ്ലൈക്കോ എത്തിച്ചുനല്‍കുന്ന അരി ഗിരിജന്‍ സൊസൈറ്റിവഴിയാണ് റേഷന്‍കടകളില്‍ വിതരണം ചെയ്യുന്നത്. ഗിരിജന്‍ സൊസൈറ്റിയിലെ കരാറുകാരന് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സിവില്‍ സപ്ലൈസ് വകുപ്പും സഹകരണ വകുപ്പ് രജിസ്ട്രാറുമാണ് തുടരന്വേഷണം നടത്തുന്നത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ പറഞ്ഞു.

അതേസമയം ദേവികുളം ഗിരിജന്‍ സൊസൈറ്റിയും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ക്രമക്കേടാണ് ഇവിടെ നടക്കുന്നതെന്ന് ഉന്നതിയിലുള്ളവര്‍ ആരോപിച്ചു. വിതരണം ചെയ്യുന്നത് ഗുണനിലവാരം കുറഞ്ഞതാണെന്നും കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യം ഉയരുന്നത്.

രണ്ടു വര്‍ഷം മുമ്പ് ഇടമലക്കുടിയിലേക്കുള്ള റേഷനരി മറിച്ചുവിറ്റ കേസില്‍ ഗോഡൗണ്‍ വാച്ച്മാനെ സസ്‌പെന്‍ഡ് ചെയ്യുകയും സ്റ്റോര്‍ കീപ്പറെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇടമലക്കുടി ഉന്നതിയിലെ നിവാസികള്‍ക്ക് വിതരണം ചെയ്യേണ്ട അരിയില്‍ കൃത്രിമം നടത്തിയിട്ടുണ്ടെങ്കില്‍ ഗുരുതരായ കുറ്റമാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.

Tags : Idamalakkudi nattuvishesham local news

Recent News

Corehub Up