ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ കല്ലുവാതുക്കൽ ഡിവിഷനിൽ ഇടതുമുന്നണി സീറ്റ് നൽകിയിരിക്കുന്നത് ഘടകകക്ഷിയായ ജനതാദളിന്.
എന്നാൽ ഇവിടുത്തെ മുന്നണി പ്രവർത്തനം കണ്ടാൽ ജനതാദൾ ഘടകകക്ഷിയാണെന്നു തോന്നുക പോലുമില്ല. ഇവിടെ രഹസ്യമായിട്ടും പലയിടത്തു പരസ്യമായിട്ടും സ്വതന്ത്രനെ പിന്തുണയ്ക്കുകയാണെന്നു തോന്നി പോകും. സ്വതന്ത്രനെയാണ് ഇഷ്ടമെങ്കിൽ പരസ്യമായി പ്രഖ്യാപിച്ചു കൂടെ നിർത്തികൂടെ എന്ന ചോദ്യവും വോട്ടർമാർ ചോദിക്കുന്നു.
ജനതാദളിലുണ്ടായ സ്ഥാനാർഥി തർക്കമാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ജനതാദളിന്റെ പ്രാദേശിക ഘടകം അശോകനെ സ്ഥാനാർഥിയായി നിശ്ചയിച്ചു.
പാർട്ടി ചിഹ്നവും അനുവദിച്ചു. സമീപകാലത്ത് പാർട്ടിയിൽ എത്തിയ ആളാണ് അശോകനെന്ന് ഒരു വിഭാഗം ആരോപിച്ചു. എ. കുഞ്ഞയ്യപ്പനെ മറുഭാഗം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ഇടതുമുന്നണി ഭരണം നടത്തുന്ന നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ കുഞ്ഞയ്യപ്പൻ 26 വർഷം ഇടതു മുന്നണിയിൽപ്പെട്ട ഭരണസമിതി അംഗമായിരുന്നു.
30 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം മൂന്നുവർഷം മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫിലും പ്രവർത്തിച്ചിരുന്നു.
പ്രഫ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ഭരണ സമിതി അംഗമാണ്. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെന്റർ ജില്ലാ നേതാവ് തുടങ്ങിയ നിലയിലും പ്രവർത്തിച്ചിരുന്നു. അങ്ങനെ ഇടതുമുന്നണിയ്ക്കു പ്രിയപ്പെട്ടവനും മാറ്റിനിർത്താൻ കഴിയാത്ത നേതാവുമാണ് കുഞ്ഞയ്യപ്പൻ.
അതുകൊണ്ടുതന്നെ മുന്നണിയിലെ പല കക്ഷികളുടെയും പ്രവർത്തനം രഹസ്യമായിട്ടാണെങ്കിലും കുഞ്ഞയ്യപ്പനൊപ്പമാണ്.ജനതാദളിന്റെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കുന്ന അശോകനും പ്രചാരണ രംഗത്ത് സജീവമാണ്.
കല്ലുവാതുക്കൽ ഡിവിഷൻ യുഡിഎഫിനെയും ഇടതു മുന്നണിയേയും മാറി മാറി സ്വീകരിച്ചിട്ടുള്ള ഡിവിഷനാണ്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡന്റുമായ സുരേഷ് കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി ജില്ലാ കമ്മിറ്റി അംഗവും കർഷക മോർച്ച ജില്ലാ ഭാരവാഹിയും ബി ജെ പി മുൻ ഏരിയാ പ്രസിഡന്റുമായ ഗോപകുമാറാണ് ബിജെപി സ്ഥാനാർ
Tags : local nattuvishesham