അമ്പലപ്പുഴ: കടലിലിറങ്ങിയ വിദ്യാർഥിയെ കാണാതായിട്ട് ഒരു മാസം. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മഠത്തിൽ രാജേഷ് റാണി ദമ്പതികളുടെ മകൻ 16 വയസുകാരൻ സൂര്യനുവേണ്ടിയാണ് കരൂർ ഗ്രാമം കണ്ണുനീരുമായി കാത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 20നായിരുന്നു നാടിനെ ദുഃഖത്തിലാഴ്ത്തിയ ദുരന്തമുണ്ടായത്.
മുത്തച്ഛന്റെ സഞ്ചയനകർമത്തിന്റെ ഭാഗമായി ബന്ധുക്കളായ മറ്റ് ചിലരോടൊപ്പം കടലിലിറങ്ങിയതാണ് സൂര്യൻ. അതിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. കണ്ടു നിന്ന മത്സ്യത്തൊഴിലാളികൾ മറ്റുള്ളവരെ രക്ഷപ്പെടുത്തി. സൂര്യനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. പത്താം ക്ലാസ് പഠനം കഴിഞ്ഞ് പ്ലസ് വൺ പ്രവേശനത്തിന് തയാറെടുക്കുന്നതിനിടെയാണ് സൂര്യനെ കടലിൽ കാണാതാകുന്നത്.