ആര്‍ച്ച്പ്രീസ്റ്റ് ഡോ. ജോര്‍ജ് മംഗലത്തില്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിക്കുന്നു.
കുടമാളൂര്‍: അല്‍ഫോന്‍സാ തീര്‍ഥാടനത്തിനായി എത്തുന്ന കുഞ്ഞുമിഷനറിമാരെ സ്വീകരിക്കാന്‍ കുടമാളൂര്‍ ഒരുങ്ങി. നാളെ രാവിലെ കുടമാളൂര്‍ മേഖലയിലെ വിവിധ ശാഖകളില്‍നിന്നു തീര്‍ഥാടകര്‍ 6.15ന് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ എത്തിച്ചേരും. അവിടെനിന്ന് തീര്‍ഥാടനമായി അല്‍ഫോന്‍സാ ജന്മഗ്രഹത്തില് എത്തിച്ചേരുന്നതോടുകൂടി തീര്‍ഥാടനങ്ങള്‍ക്ക് തുടക്കം കുറിക്കും.
അല്‍ഫോന്‍സ ജന്മഗ്രഹത്തില് രാവിലെ 7.15ന് ആര്‍ച്ച്പ്രിസ്റ്റ് ഡോ. ജോര്‍ജ് മംഗലത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകും.
കുടമാളൂര്‍ പള്ളിയില്‍ രാവിലെ 5.15 ന് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കുടമാളൂര്‍ മേഖലാ ഡയറക്ടര്‍ ഫാ. സിറിള്‍ കളരിക്കല്‍ കാര്‍മികനായിരിക്കും. 10.30നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മണിമല മേഖലാ ഡയറക്ടര്‍ ഫാ. ടോണി മണിയഞ്ചിറ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷിനോജ് പി. ഫിലിപ്പ് പുന്നക്കല്‍ സന്ദേശം നൽകും. 12നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് കഴുന്നുകണ്ടത്തില്‍ കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.15 ന് ഫാ. ജോണ്സണ് മുണ്ടുവേലില് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.
തീര്‍ഥാടകര്‍ക്കുള്ള നേര്‍ച്ചഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ക്രമീകരിച്ചിട്ടുണ്ട്.
തീര്‍ഥാടകര്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ആര്‍ച്ച്പ്രീസ്റ്റ് ഡോ. ജോര്‍ജ് മംഗലത്തില്‍ ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപതാ ഡയറക്ടര്‍ ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, മിഷന്‍ലീഗ് കുടമാളൂര്‍ ഫൊറോന ഡയറക്ടര്‍ ഫാ. ജേക്കബ് കളരിക്കല്‍ , ഫാ.തോമസ് പാറത്തോട്ടാല്‍ , ഫാ. ജോണ്‍ പുത്തന്‍പറമ്പില്‍ , കൈക്കാരന്മാര്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.