x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്‍പിജി പ്രതിസന്ധി: അടിപതറി ഹോട്ടൽ മേഖല


Published: March 24, 2026 11:02 PM IST | Updated: March 24, 2026 11:02 PM IST

കോട്ടയം: അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു. എല്‍പിജി പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വിഭവങ്ങള്‍ പരിമിതമാണ്. ജില്ലയിലെ മിക്ക ഹോട്ടലുകള്‍ക്കു മുന്നിലെയും മെനു ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോള്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക് നീങ്ങുകയാണ്. തുറക്കുന്ന ഹോട്ടലുകളാകട്ടെ വിഭവങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

ചായ, ഊണ്, പൊറോട്ട, മസാലദോശ, എണ്ണപ്പലഹാരങ്ങള്‍ എന്നിവ പല ഹോട്ടലുകളിലുമില്ല. കട്ടന്‍ചായ, ജ്യൂസ്, ബിരിയാണി, ഫ്രൈഡ്‌റൈസ്, മന്തി, അല്‍ഫാം തുടങ്ങിയ ചുരുങ്ങിയ വിഭവങ്ങളിലേക്ക് മാറിയ ഹോട്ടലുകളുമുണ്ട്.

ഗവണ്‍മെന്‍റ് ഏജന്‍സികള്‍ സിലിണ്ടര്‍ വിതരണം നടത്തിയിട്ട് 15 ദിവസത്തോളമായി. സ്വകാര്യ ഏജന്‍സികളാകട്ടെ ഒരു സിലിണ്ടറിന് 1530 രൂപ വാങ്ങിയിരുന്നത് 3500 രൂപയിലേക്കും 3800 രൂപയിലേക്കും വില ഉയര്‍ത്തിയിട്ടുമുണ്ട്. ഒറ്റയടിക്ക് 2000 രൂപയ്ക്ക് മുകളിലാണ് വില കൂട്ടിയത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഗ്യാസ് ലഭിക്കുന്നില്ലെന്നു പറയുമ്പോള്‍ സ്വകാര്യ ഏജന്‍സികള്‍ എങ്ങനെയാണ് സിലിണ്ടര്‍ വിതരണം ചെയ്യുന്നതെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. ഫിലിപ്പുകുട്ടി ചോദിക്കുന്നു. ഒരു ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ പതിനൊന്നോളം ലൈസന്‍സുകള്‍ വേണം. നിരവധി നികുതികള്‍ സര്‍ക്കാരിന് നല്‍കണം. പക്ഷേ, പ്രതിസന്ധിഘട്ടത്തില്‍ ഈ മേഖലയെ നിലനിര്‍ത്താനൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറി. പക്ഷേ, വിറകടുപ്പില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് താത്പര്യം കുറവാണ്. കൂടാതെ വിറക്, കരി എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയാണ് ഹോട്ടല്‍ മേഖല.

ഹോട്ടലുകള്‍ അടച്ചിടുന്നതോടെ ഈ മേഖലയിലെ തൊഴിലാളികളും പ്രതിസന്ധിയിലാകും. വിനോദസഞ്ചാര മേഖലയെയും എല്‍പിജി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കായും ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. ഹോട്ടലുകള്‍ അടച്ചിടുന്നതോടെ അവരും പ്രതിസന്ധിയിലാകുമെന്നു ഹോട്ടലുടമകള്‍ പറയുന്നു.

Tags : LPG crisis nattuvishesham local news

Recent News

Corehub Up