പ്രതീകാത്മക ചിത്രം
മരട്: മരട് നഗരസഭയിൽ വർധിച്ച് വരുന്ന തെരുവുനായ ശല്യത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാറിന്റെ അധ്യക്ഷതയിൽ മൃഗസ്നേഹികളെയും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി ചർച്ച നടന്നു.
നഗരസഭയുടെ മൃഗാശുപത്രിയിൽ എബിസി സെന്റർ ആരംഭിക്കുന്നതിനായി നഗരസഭാ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും, മൃഗാശുപത്രിയുടെയും കൃഷിഭവന്റേയും സേവനങ്ങൾ ഫീൽഡ് തലത്തിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ പറഞ്ഞു.
വളർത്തു നായകൾക്ക് നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും നായകളെ പൊതുവഴികളിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ ഉയർന്നു വന്ന എല്ലാ നിർദേശങ്ങളുമുൾപ്പെടുത്തി കൗൺസിൽ അജണ്ട തയാറാക്കി ഉടൻ കൗൺസിലിൽ അവതരിപ്പിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.