x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെത്താംഫെറ്റമിന്‍: പ്രതിക്ക് തടവും പിഴയും

വെബ് ഡെസ്ക്
Published: July 29, 2026 03:05 AM IST | Updated: July 29, 2026 03:05 AM IST

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി പിടിയിലായ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മലപ്പുറം വേങ്ങര കണ്ണമംഗലത്തെ പി.ഇ. നൗഷാദലിയെ (44) യാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവും അനുഭവിക്കണം.

2022 ഓഗസ്റ്റ് അഞ്ചിനാണ് കുമ്പള കുണ്ടംകാറടുക്ക ഐഎച്ച്ആര്‍ഡി കോളജിനടുത്ത് 11.65 ഗ്രാം മെത്താംഫെറ്റമിനുമായി ഇയാളെ പിടികൂടിയത്. എംഡിഎംഎയെന്നു കരുതിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയേക്കാളും മാരകമായ മെത്താംഫെറ്റമിന്‍ ആണെന്നു കണ്ടെത്തിയത്.

കുമ്പള ഇന്‍സ്‌പെക്ടര്‍ പി. പ്രമോദാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.

Tags : Nattuvishesham DistrictNews DeepikaNews Prison

Recent News

Corehub Up