x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു

വെബ് ഡെസ്ക്
Published: August 28, 2026 01:23 AM IST | Updated: August 28, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: പെരുമണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. ബംഗാള്‍ സ്വദേശിയായ സന്ദീപിനാണ് കുത്തേറ്റത്. സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സന്ദീപിന്‍റെ സുഹൃത്തുക്കളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുമണ്ണയില്‍ ബുധഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴുത്തിന് പിറകില്‍ കുത്തേറ്റ നിലയില്‍ ബുധനാഴ്ച രാത്രിയില്‍ ഇയാളെ പെരുമണ്ണ അങ്ങാടിയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സന്ദീപിനെ ആശുപത്രിയിലേക്ക് മാറ്റി. താമസ സ്ഥലത്തുവച്ച് സുഹൃത്തുക്കളുമായുണ്ടായ വാക് തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.

അറസ്റ്റിലായ രണ്ടു പേരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. നിലവില്‍ പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. സന്ദീപിനെ കുത്തിയ സുഹൃത്തുക്കള്‍ സംഭവത്തിന് ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up