x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വേസ്റ്റ് ടു ആർട്ട്' പൂക്കളം മന്ത്രി കുഞ്ഞാലിക്കുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്ക്
Published: August 28, 2026 01:38 AM IST | Updated: August 28, 2026 01:38 AM IST

കോട്ടക്കുന്നിൽ ഒരുക്കിയ "വേസ്റ്റ് ടു ആർട്ട്' പൂക്കളം.

മലപ്പുറം: ജില്ലാ ശുചിത്വമിഷനും എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്‍റ് എൽഎൽപിയും സഹകരിച്ച് കോട്ടക്കുന്നിൽ ഒരുക്കിയ ഏഷ്യയിലെ ഏറ്റവും വലിയ "വേസ്റ്റ് ടു ആർട്ട്' പൂക്കളത്തിന്‍റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് വൈകീട്ട് ആറിന് കോട്ടക്കുന്നിൽ നിർവഹിക്കും.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.
ആകെ 20736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സിഡികൾ, 12 കിലോ അലുമിനിയം ഫോയിലുകൾ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിച്ചത്. ഒൻപത് കലാകാരന്മാരുടെ അഞ്ച് ദിവസത്തെ അധ്വാനത്തിനൊടുവിലാണ് 1,560 ചതുരശ്ര അടി വിസ്തീർണമുള്ള പൂക്കളം പൂർത്തിയായത്.

ഹരിത ഓണം എന്ന ആശയത്തെ മുൻനിർത്തി കേരളത്തിന്‍റെ തനത് കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. കഥകളിയുടെയും ചുണ്ടൻവള്ളത്തിന്‍റെയും രൂപങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം നിർമിച്ചത്.
"നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up