x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുളന്തുരുത്തി റവന്യൂടവര്‍; സ്ഥല പരിശോധന നടത്തി

വെബ് ഡെസ്ക്
Published: July 21, 2026 01:24 AM IST | Updated: July 21, 2026 01:24 AM IST

മുളന്തുരുത്തിയില്‍ പുതിയ റവന്യൂടവറിന്‍റെ നിര്‍മാണം.

മുളന്തുരുത്തി: മുളന്തുരുത്തിയില്‍ പുതിയ റവന്യൂടവറിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടങ്ങുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാന ഹൗസിംഗ് ബോര്‍ഡ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലപരിശോധന നടത്തി. സര്‍വേ ജോലികള്‍ വൈകാതെ പൂര്‍ത്തിയാക്കും. ഫണ്ട് വേഗത്തില്‍ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ചുനിലയില്‍ 3,480 ചതുരശ്ര മീറ്റര്‍ കെട്ടിടമാണു വിഭാവനം ചെയ്തിട്ടുള്ളത്. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കും.

1907 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പഴയകെട്ടിടം നാശോന്മുഖമാണ്. ഈ കെട്ടിടം സ്ഥിതിചെയ്യുന്ന 57.82 സെന്‍റ് സ്ഥലത്താണു റവന്യൂ ടവര്‍ പണിയുന്നത്. വൈകാതെ തന്നെ വിവിധ വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൊതുമരാമത്ത്, റവന്യൂ, വാട്ടര്‍ അഥോറിറ്റി, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പുതിയ ടവറിലേയ്ക്കു മാറാനാകും. സുരക്ഷ മുന്‍നിര്‍ത്തി സബ് രജിസ്ട്രാര്‍ ഓഫീസും ട്രഷറിയും എംഎല്‍എ ഫണ്ടില്‍ നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്. സ്ഥലം ഒരുക്കാനായി പിഡബ്ല്യുഡി ഓഫീസ് താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കും.

Tags : Mulanthuruthi Nattuvishesham DistrictNews

Recent News

Corehub Up