അടിമാലി: രാത്രി കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന അറക്കുളം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പനംകുട്ടി പൈപ്പ് ലൈൻ ഭാഗം ചൊള്ളംകുഴിയിൽ ഏലിയാസിനെയാണ് തൊടുപുഴ നാലാം അഡീഷണൽ കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവും അനുഭവിക്കണം.
2020 ഡിസംബർ നാലിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി ബസ് സ്റ്റാൻഡിനു സമീപം രാത്രി കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന അറക്കുളം സ്വദേശിയായ മാത്യൂസ് എന്നയാളെ സിമന്റ് ഇഷ്ടികകൊണ്ട് തലയിൽ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Tags : nattu vishesham Murder case