x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴ-തേനി സംസ്ഥാന പാത: അലൈന്‍മെന്‍റ് തയാറാക്കാന്‍ ധാരണ

വെബ് ഡെസ്ക്
Published: July 14, 2026 10:06 PM IST | Updated: July 14, 2026 10:06 PM IST

ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പ്രസംഗിക്കുന്നു.

തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഏറ്റെടുക്കാത്ത ഭാഗത്ത് 20 മീറ്റര്‍ വീതിയില്‍ അലൈന്‍മെന്‍റ് തയാറാക്കാന്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണ. പാത കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. മൂന്നു മാസത്തിനകം അലൈന്‍മെന്‍റ് തയാറാക്കി സമര്‍പ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പിന് എംഎല്‍എ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. ജര്‍മന്‍ സാമ്പത്തിക സഹായത്തോടെ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെ ഹൈവേയുടെ നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

എന്നാല്‍ പെരുമാങ്കണ്ടം മുതല്‍ പരിയാരം കോട്ടക്കവല വരെയുള്ള ഭാഗത്തെ നിര്‍മാണം പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കോട്ടക്കവല മുസ്‌ലിംപള്ളി മുതല്‍ കോടിക്കുളം മഠം ജംഗ്ഷന്‍ വരെയുള്ള നിര്‍മാണത്തിന് ബജറ്റില്‍ നേരത്തേ ആറുകോടി രൂപ അനുവദിച്ചിരുന്നു. ഈ ഭാഗത്തെ നിര്‍മാണം നടന്നുവരികയാണ്.

പാതയുടെ നിര്‍മാണത്തിനു മുന്നോടിയായി കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ കോട്ടപുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതനുസരിച്ച് നിലവില്‍ വീട് ലഭിച്ചവര്‍ക്ക് പുറമ്പോക്കിലെ വീട് അടിയന്തരമായി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്‌ നല്‍കും. വീട് ലഭിക്കാത്തവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേഗത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലാ കളക്‌ടറുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. പുറമ്പോക്ക് ഭൂമി പൂര്‍ണമായി ഏറ്റെടുക്കുന്ന മുറയ്ക്ക് പാത പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.


കളക്‌ടര്‍ക്ക് നിവേദനം നല്‍കി

തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ വികസനത്തിനു തടസമായ കോട്ടപുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജസ് കിഴക്കേല്‍, വൈസ് ചെയര്‍മാന്‍ എം.ജെ. ജോണ്‍ മാറാടികുന്നേല്‍, സമിതിയംഗങ്ങളായ ജാസില്‍ കെ. ഫിലിപ്പ്, പി.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്‌ടര്‍ക്ക് നിവേദനം നല്‍കി. റോഡ് വികസനത്തിന് തടസം നില്‍ക്കുന്ന പുറമ്പോക്കിലെ കൈയേറ്റം നഷ്ടപരിഹാരം നല്‍കാതെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കളക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചതായി നിവേദകസംഘം പറഞ്ഞു. കുമാരമംഗലം വില്ലേജ് പരിധിയിലെ കോട്ട റോഡിന്‍റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

‌അതേസമയം, കോടിക്കുളം വില്ലേജിലെ സര്‍വേ നടപടി ഇനി പൂര്‍ത്തീകരിക്കാനുണ്ട്. ഇതു സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. ഈ ഭാഗത്തെ റോഡിനുള്ള സ്ഥലം ഹൈവേ പ്രൊട്ടക്‌ഷന്‍ ആക്‌ട് പ്രകാരം ഏറ്റെടുക്കാമെന്ന കോടതി ഉത്തരവ് നിലവിലിരിക്കേ ഇതു നടപ്പാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍ കൈയെടുക്കണമെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

Tags : Local News Nattuvishesham Muvattupuzha Theni State Highway

Recent News

Corehub Up