x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിരവധി വീടുകളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വെബ് ഡെസ്ക്
Published: September 17, 2026 04:46 AM IST | Updated: September 17, 2026 04:46 AM IST

പ്രദീപ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിൽ രണ്ടുമാസക്കാലമായി ആളില്ലാത്ത നിരവധി വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പരപ്പനങ്ങാടി പൊലിസ് പിടികൂടി.

താനൂർ ഗണപതി അന്പലത്തിന് സമീപം പുത്തൻതെരു മൂർക്കാടൻ വീട്ടിലെ പ്രദീപ് (47) (മൂർഖൻ പ്രദീപ്, മണി)യെയാണ് ചൊവ്വാഴ്ച രാത്രി 11ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലിസ് പിടികൂടിയത്.

അരിയല്ലൂർ, പരപ്പനങ്ങാടി, നെടുവ മേഖലകളിൽ നിരവധി വീടുകളിൽ പൂട്ട് പൊളിച്ചും മറ്റും അകത്തുകയറി മോഷണം നടത്തിവരികയായിരുന്നു ഇയാൾ. രണ്ടുമാസമായി പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണം കേസുകളിലെ പ്രതികളെ പിടികൂടാൻ പൊലിസിന് സാധിച്ചിരുന്നില്ല. തുടർന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി സുനിൽ പുളിക്കലിന്‍റെ നേതൃത്വത്തിൽ തിരൂരങ്ങാടി സിഐ പ്രദീപ് കുമാർ, പരപ്പനങ്ങാടി സ്റ്റേഷനിലെ പൊലിസുകാരെയും ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം തുടങ്ങി.

പ്രതിയെ പിടികൂടുന്നതിനായി പ്രദേശത്തെ റസിഡൻഷ്യൽ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും രാത്രികാലങ്ങളിൽ അന്വേണഷണത്തിന് പൊലിസിനെ സഹായിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും വാടക ക്വാർട്ടേഴ്സുകളും ഒഴിഞ്ഞ കെട്ടിടങ്ങളും വീടുകളും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ 14ന് പുലർച്ചെ നെടുവ സ്കൂളിന് സമീപത്തെ ഒരു വീട്ടിൽ വീടിന്‍റെ ഓട് തകർത്ത് അകത്തുകയറി അലമാര പൊളിച്ച് 10,000 രൂപ കവർന്ന പരാതി ലഭിച്ചു. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് ദൃശ്യം സിസിടിവിയിൽ പതിഞ്ഞത് പൊലിസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

കുപ്രസിദ്ധ മോഷ്ടാവായ പ്രദീപ് ആണ് മോഷണത്തിന് പിന്നിലെന്ന് പൊലിസ് തിരിച്ചറിഞ്ഞു. പ്രതി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി മോഷണം നടത്തുകയാണെന്ന നിഗമനത്തിൽ പരപ്പനങ്ങാടി, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലിസ് നിരീക്ഷണം ശക്തമാക്കി.

ഇതോടെ ചൊവ്വാഴ്ച രാത്രി 11ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതിയെ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ ജയപ്രകാശിന്‍റെ നേതൃത്വത്തിൽ എസ്ഐ വിമൽ കുമാർ, എഎസ്ഐ സലേഷ്, സിപിഒ സാക്കിർ, അർജുൻ തുടങ്ങിയവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ സംസ്ഥാനത്തുടനീളവും സംസ്ഥാനത്തിന് പുറത്തും നിരവധി കേസുകൾ ഉള്ളതായി പൊലിസ് പറഞ്ഞു.

പ്രതി താനൂർ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളാണ്. പ്രതിക്കെതിരേ മുന്പ് കാപ്പ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ പാലക്കാടും മറ്റു പല സ്ഥലങ്ങളിലും മോഷണം നടത്തിയതായി വിവരം ലഭിച്ചു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.

Tags : District News Nattuvishesham Notorious thief arrested

Recent News

Corehub Up