x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാണിയംപാറ മൃഗാശുപത്രി ഡോക്ടറുമില്ല, മരുന്നുമില്ല: ക്ഷീരകർഷകർ പ്രതിസന്ധിയിൽ

വെബ് ഡെസ്ക്
Published: September 17, 2026 06:00 AM IST | Updated: September 17, 2026 06:00 AM IST

വാണിയംപാറ മൃഗാശുപത്രിയിൽ ക്ഷീരകർഷകരും വാർഡ് മെംബർ സനിൽ വാണിയംപാറയും പ്രതിഷേധിക്കുന്നു.

പട്ടിക്കാട്: വാണിയംപാറ മൃഗാശുപത്രിയിൽ ഡോക്ടറും മരുന്നും ഇല്ലാതായതോടെ പ്രദേശത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി.
ഇതോടെ ക്ഷീരകർഷകരും വാർഡ് മെംബർ സനിൽ വാണിയംപാറയും പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടുമാസമായി ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറഞ്ഞു.

വാണിയംപാറയിൽ അടിപ്പാതനിർമാണം തുടങ്ങിയതോടെ ഒരുകിലോമീറ്ററോളം കന്നുകാലികളെ നടത്തിയാണ് മൃഗാശുപത്രിയിൽ കൊണ്ടുവരുന്നത്. ആശുപത്രിയിൽ എത്തിയതിനുശേഷം മാത്രമാണ് ഡോക്ടർ ഇല്ലെന്നുള്ള വിവരം അറിയുന്നതെന്നും അവർ പറഞ്ഞു. വാർഡ് മെംബർ ജില്ലാ ഓഫിസറെ വിളിച്ച് അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരംകാണണമെന്നും ആവശ്യപ്പെട്ടു. രമേശ്, റെനി, ജോസഫ് തുടങ്ങിയ കർഷകർ വാർഡ് മെംബറോടൊപ്പമുണ്ടായി.

Tags : NattuVishesham DistrictNews

Recent News

Corehub Up